തിരുമിറ്റക്കോട്: കറുകപുത്തൂരില്‍ ഉത്സവത്തിനിടെ ബിജെപി പ്രവർത്തകർക്ക് നേരെ സിപിഎമ്മിന്റെ ആക്രമണം. ആക്രമണത്തിൽ നാലുപേര്‍ക്ക് പരുക്കേറ്റു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് സി.പി.എം. പ്രവര്‍ത്തകരായ കറുകപുത്തൂര്‍ സ്വദേശികളായ കിഷോര്‍, ആഷിഖ്, ഷിനോജ്, അബ്ബാസ്, അന്‍ഷിഖ് എന്നിവര്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു.
ബിജെപി പ്രവർത്തകരായ തിരുമിറ്റക്കോട് മൂളിപ്പറമ്പ് മുണ്ടേത്തി വീട്ടില്‍ നിഖില്‍ (25), കറുകപുത്തൂര്‍ മാണിക്കക്കുന്നത്ത് അനൂപ് (27), നരിക്കുഴിയില്‍ വിനു (37), അനീഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.
പരുക്കേറ്റവര്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ അനൂപിന്റെ നില ഗുരുതരമാണ്. ഇയാളെ വ്യാഴാഴ്ച അടിയന്തരശസ്ത്രക്രിയക്ക് വിധേയനാക്കി.
ഒരു സംഘം തങ്ങളെ കമ്പിപ്പാരയും വടിയുമായി ആക്രമിക്കുകയായിരുന്നെന്ന് പരുക്കേറ്റവര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
Discussion about this post