നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതി വിനയ് ശർമ, ചൊവ്വാഴ്ച സുപ്രീം കോടതിയിൽ പുതിയ ഹർജി സമർപ്പിച്ചു.വധശിക്ഷ റദ്ദാക്കാനുള്ള ദയാഹർജി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയതിനെതിരെയാണ് വിനയ് ശർമ കോടതിയിൽ ഹർജി സമർപ്പിച്ചത്.
വിനയ് ശർമയ്ക്ക് വേണ്ടി അഭിഭാഷകൻ എ.പി സിംഗ് സുപ്രീം കോടതിയിൽ ഹർജി നൽകി.ശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കാനും ഹർജിയിൽ പ്രതി അപേക്ഷിച്ചിട്ടുണ്ട്. 2012 ഡിസംബർ 16-നാണ് ദക്ഷിണ ഡൽഹിയിലെ മുനീർക്കയിൽ, ഓടിക്കൊണ്ടിരിക്കുന്ന ബസ്സിൽ വെച്ച് പാരാമെഡിക്കൽ വിദ്യാർഥിനി കൂട്ട ബലാത്സംഗം ചെയ്യപ്പെടുന്നത്.
Discussion about this post