സി.ആർ.പി.സി വകുപ്പ് പ്രകാരം ഗോവയിൽ 144 പ്രഖ്യാപിച്ചു. ഉത്തര ഗോവയിലാണ് ഭീകരാക്രമണ ഭീഷണിയെത്തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ഗോവയിലെ പടിഞ്ഞാറൻ തീര പ്രദേശങ്ങളിൽ ഭീകരാക്രമണം ഉണ്ടാവുമെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്നാണ് ഈ നടപടി.
ഉത്തര ഗോവ ജില്ലാ മജിസ്ട്രേറ്റ് ആർ.മേനകയാണ് അറുപത് ദിവസത്തേക്ക് സിആർപിസി പ്രകാരം 144 പ്രഖ്യാപിക്കുന്നതായി ഉത്തരവിട്ടത്. ഫെബ്രുവരി 11 മുതൽ ഏപ്രിൽ 10 വരെയാണ് നിരോധനാജ്ഞ. മനുഷ്യജീവന് ഭീഷണിയാവുന്നതും, സംസ്ഥാന സുരക്ഷ അപകടത്തിലാക്കുന്നതുമായ തീവ്രവാദ പ്രവർത്തികളെ ചെറുക്കാനും, ക്രമസമാധാനപാലനം ഉറപ്പു വരുത്താനുമാണ് ഈ ഉത്തരവ് എന്ന് ജില്ല മജിസ്ട്രേറ്റ് വെളിപ്പെടുത്തി.
Discussion about this post