മുതിർന്ന കോൺഗ്രസ് നേതാവ് പി.സി ചാക്കോയെ രൂക്ഷമായി വിമർശിച്ച് ലതിക ദീക്ഷിത്.പി.സി ചാക്കോയ്ക്ക് മനസ്സാക്ഷിയില്ലേയെന്നും, മരിച്ചവരെ കുറിച്ച് ഇങ്ങനെ കുറ്റം പറയാൻ എങ്ങനെ മനസ്സാക്ഷിയനുവദിച്ചുവെന്നും മുൻ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകൾ ലതിക ദീക്ഷിത് ചോദിച്ചു. 2013-ൽ, ഷീല ദീക്ഷിതിന്റെ ഭരണകാലത്ത് ആം ആദ്മി രാഷ്ട്രീയ രംഗപ്രവേശനം തുടങ്ങിയതോടെയാണ് കോൺഗ്രസിന്റെ പതനം തുടങ്ങിയതെന്നും, അന്ന് ആംആദ്മിയുടെ കയ്യിലായതു മൂലം നഷ്ടപ്പെട്ട കോൺഗ്രസിന്റെ വോട്ടുബാങ്കുകൾ ഇന്നും തിരിച്ചു പിടിക്കാൻ കോൺഗ്രസിന് സാധിച്ചിട്ടില്ലെന്നും എ.ഐ.സി.സി ഡൽഹി ജനറൽ സെക്രട്ടറിയായിരുന്ന പി.സി ചാക്കോ ബുധനാഴ്ച തുറന്നടിച്ചിരുന്നു.
ഇതേ തുടർന്ന്, ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അദ്ദേഹം ബുധനാഴ്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു.ഈ പരാമർശമാണ് ഇപ്പോൾ വിവാദമായത്. ദേശീയ മാധ്യമമായ ഇന്ത്യൻ എക്സ്പ്രസാണ് ഇത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Discussion about this post