സർക്കാർ ജോലികളിലും, ഉദ്യോഗങ്ങളിലെ സ്ഥാനക്കയറ്റങ്ങളിലും സംവരണം ഏർപ്പെടുത്താൻ സാധിക്കില്ലെന്ന സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധ മാർച്ച് നടത്തി ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ്. ആരക്ഷൺ ബച്ചാവോ, അഥവാ സംവരണത്തിനെ സംരക്ഷിക്കുകയെന്ന പേരിൽ ഞായറാഴ്ച, മാണ്ഡി ഹൗസിൽ നിന്നും സുപ്രീം കോടതി വേറെയാണ് മാർച്ച് നടന്നത്. ഇത്തരം സംവരണങ്ങൾ മൗലികാവകാശമല്ലെന്നായിരുന്നു സുപ്രീം കോടതിയുടെ വിധി.
സംവരണങ്ങൾ നൽകാൻ സർക്കാരിനെ നിർബന്ധിക്കാൻ കോടതിക്ക് സാധിക്കില്ലെന്നും, ഇതെല്ലാം സംസ്ഥാന സർക്കാരിന്റെ വിവേചനാധികാരം അനുസരിച്ച് ചെയ്യേണ്ടതാണെന്നുമാണ് കോടതി വിധിച്ചത്.ഇതേ ആവശ്യമുന്നയിച്ച് ഫെബ്രുവരി 23-ന് ഭാരത ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ നിരവധി പട്ടികജാതി-പട്ടികവർഗ സംഘടനകളും അന്നേദിവസം സംസ്ഥാന വ്യാപകമായി ഹർത്താലും പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post