ഭോപ്പാൽ: മധ്യപ്രദേശ് കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നു. കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമൽനാഥിനെതിരെ വീണ്ടും ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തി. വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ സർക്കാരിനെതിരെ സമരം തുടങ്ങുമെന്ന് സിന്ധ്യ പറഞ്ഞു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കമൽനാഥിന്റെ വസതിയിൽ നടന്ന ഏകോപന സമിതി യോഗത്തിനിടെ ജ്യോതിരാദിത്യ സിന്ധ്യ ഇറങ്ങിപ്പോയിരുന്നു. ഇരുവരും തമ്മിലുള്ള വാക്ക് തർക്കം രൂക്ഷമാകുന്നതിനിടെയാണ് സംഭവം.
മുൻ മുഖ്യമന്ത്രി ദിഗ്വിജയ സിംഗ്, എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപക് ബബാരിയ, അരുൺ യാദവ് എന്നിവരും ഉന്നത വിദ്യാഭ്യാസ മന്ത്രി ജീതു പട്വാരിയും എന്നിവരും പങ്കെടുക്കുന്ന യോഗത്തിൽ നിന്നാണ് മുൻ എംപി ജ്യോതിരാദിത്യ സിന്ധ്യ പാതിവഴിയിൽ ഇറങ്ങി പോയത്.
രാവിലെ 11മണിക്ക് ആരംഭിച്ച പിസിസി ഏകോപന സമിതി പാതി പിന്നിട്ടവേളയിലാണ് സിന്ധ്യ മടങ്ങിയത്.
‘തങ്ങൾ ക്രിയാത്മകമായി മുന്നോട്ട് പോകുമെന്ന് മടങ്ങും മുൻപ് സിന്ധ്യ മാധ്യമപ്രവർത്തകരോട് പറയുകയും ചെയ്തു.
Discussion about this post