തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെയും സിപിഎമ്മിനെതിരെയും കടുത്ത വിമർശനവുമായി വയനാട് വെറ്റിനറി സർവകലാശാലയിൽ മരണപ്പെട്ട സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശ് . ഈ നശിച്ച പാർട്ടിയെ കേരളത്തിൽ നിന്ന് തുരത്തി വിടണമെന്നും തന്റെ മകനെ കൊന്നവരെ രക്ഷപ്പെടുത്താനാണ് സർക്കാരിന്റെ ശ്രമമെന്നും ജയപ്രകാശ് ആരോപിച്ചു.
ഈ നശിച്ച പാര്‍ട്ടിയെ കേരളത്തില്‍ നിന്നും തുരത്തി വിടണം. തന്റെ മകനെ കൊലപ്പെടുത്തിയ പാര്‍ട്ടി രാജ്യത്ത് ഉണ്ടാകാന്‍ പാടില്ല. രാജ്യത്ത് ഇനി ഈ പാര്‍ട്ടി ഉണ്ടാകരുത്. ഏറ്റവും നന്നായി ദ്രോഹിച്ച പാര്‍ട്ടിയാണതെന്നും ജയപ്രകാശ് ചൂണ്ടിക്കാട്ടി. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം തുടരുന്നതിടെയാണ് ജയപ്രകാശിന്റെ ആരോപണം.
സിദ്ധാർത്ഥന്റെ മരണത്തിൽ അടുത്തിടെ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. പ്രാഥമിക കുറ്റപത്രമാണ് കേന്ദ്ര ഏജൻസി കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ചത്.
Discussion about this post