യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി പ്രതികാരം ചെയ്യുമെന്ന ഭീഷണിയുമായി വീഡിയോ പുറത്തിറക്കി ജയ്ഷ്-ഇ-മുഹമ്മദ്.”കൊലയാളികളോട് ക്ഷമിക്കില്ല എന്ന തലക്കെട്ടോടെയാണ് വീഡിയോ. .
വീഡിയോയില്‍ കേന്ദ്രസര്‍ക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ട്.നിങ്ങള്‍ മുസ്ലീംങ്ങളെ ഉപദ്രവിക്കുകയും അവരുടെ വാസസ്ഥലങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്നു, ഇതിന് പ്രതികാരം ചെയ്യുമെന്നാണ് വീഡിയോയിൽ പറയുന്നത്. ”ഞങ്ങള്‍ സമാധാനത്തെക്കുറിച്ച് ധാരാളം തമാശകള്‍ കേട്ടിട്ടുണ്ട്.ഇപ്പോള്‍ എല്ലാ ഒഴികഴിവുകളും പോയി… കാര്യങ്ങള്‍’ അനിയന്ത്രിതമായി ‘കാണാനുള്ള സമയമായി.” ‘
370-ാം വകുപ്പ് നീക്കം ചെയ്തതിന് ശേഷം കശ്മീരികള്‍ പ്രകോപിതരാണെന്നും അവര്‍ സര്‍ക്കാരിനെതിരായ ആക്രമണങ്ങള്‍ക്ക് തയ്യാറാണെന്നും വീഡിയോയില്‍ വ്യക്തമാണ്. ട്രംപിന്റെ പര്യടനത്തിനിടെ കശ്മീര്‍ വിഷയം വീണ്ടും ഉയര്‍ത്താനുള്ള പാകിസ്ഥാന്റെ ശ്രമമാണ് വീഡിയോയിലെ ഉള്ളടക്കത്തില്‍ നിന്ന് സെളിപ്പെടുന്നത്.യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും ഫെബ്രുവരി 24-25 തീയതികളില്‍ ആണ് ഇന്ത്യയിലെത്തുന്നത്.
വീഡിയോയുമായി ബന്ധപ്പെട്ട് സുരക്ഷാ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ ഈ മാസം ആദ്യം പാക് അധിനിവേശ കശ്മീരിൽ ഭീകരസംഘടനകളുടെ ഒരു യോഗം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.ഐഎസ്‌ഐ, പാകിസ്ഥാന്‍ ആര്‍മി ഉദ്യോഗസ്ഥരും ആ യോഗത്തില്‍ പങ്കെടുത്തിരുന്നു.ഹിസ്ബുള്‍ മുജാഹിദ്ദീന്‍ സജീവമാക്കണമെന്നാണ് യോഗത്തിലെ പ്രധാന തീരുമാനം. പാകിസ്ഥാന്‍ ഭീകരര്‍ക്ക് പകരം പകരം കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വം നല്‍കണമെന്നും യോഗം ചര്‍ച്ചചെയ്തു.
ഭീകരപ്രവര്‍ത്തനങ്ങളുടെ എല്ലാ ഉത്തരവാദിത്വവും ചുമതലകളും ഹിഷ്ബുള്‍ ലഷ്‌കര്‍-ഇ-തായ്ബ, ജെഎം എന്നീ സംഘടനകൾ ഏറ്റെടുക്കണമെന്ന് യോഗത്തിൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
പോലീസ്, സുരക്ഷാ സേന, നഗര പ്രദേശങ്ങളിലെ സാധാരണക്കാര്‍ എന്നിവര്‍ക്കെതിരെ കശ്മീരികള്‍ക്കിടയില്‍ ഭയം വളര്‍ത്താന്‍ പദ്ധതിയിടുന്നതായും രഹസ്യാന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു. സുരക്ഷാ സേനയിലെ സൈനികര്‍ക്കും ക്യാമ്പുകള്‍ക്കുമെതിരെ വലിയ ചാവേര്‍ ആക്രമണങ്ങള്‍ നടത്താനും ശ്രമം നടക്കുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച് റിപ്പോര്‍ട്ടുകള്‍.
Discussion about this post