നിർബന്ധമായോ സ്വാധീനിച്ച ഒരാളെ മതപരിവർത്തനം നടത്താൻ ശ്രമിക്കുന്നത് ഗുരുതരമായ കുറ്റമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.
“ഏതു മതം പിന്തുടരുന്ന ഒരു വ്യക്തിക്കും അത് ചെയ്യാൻ പൂർണ്ണ സ്വാതന്ത്ര്യമുണ്ട് പക്ഷേ, മറ്റൊരാളെ പ്രലോഭിപ്പിച്ചോ ബലം പ്രയോഗിച്ചോ സ്വന്തം മതത്തിലേക്ക് ചേർക്കാൻ ശ്രമിക്കുന്നത് ഗുരുതരമായ കുറ്റമാണ്” എന്നാണ് രാജ്നാഥ് സിംഗ് പറഞ്ഞത്.
ഉത്തർപ്രദേശ് സർക്കാർ അടക്കം പല സർക്കാരുകളും നിർബന്ധിത മതപരിവർത്തനം കർശനമായി നിയമിക്കാൻ ഉടൻ തന്നെ നിയമം കൊണ്ടുവരുമെന്നും രാജ്നാഥ്സിങ് മാധ്യമങ്ങളോട് പറഞ്ഞു.ലക്നോവിൽ ഒരു പരിപാടിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്രതന്നെ കർശനനിയമങ്ങൾ ഉണ്ടെങ്കിലും കൂടെ ഉദ്ദേശം വച്ച് നീങ്ങുന്ന പ്രസ്ഥാനങ്ങൾ ലക്ഷ്യം കാണുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോള ശക്തിയുള്ള ഭാരതത്തിന്റെ മാറ്റത്തിനോടൊപ്പം വിശ്വ ഗുരുപദവിയിലേക്കുള്ള വളർച്ച തടയാൻ നിരവധി വിദേശ ശക്തികൾ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
Discussion about this post