26/11 മുംബൈ ഭീകരാക്രമണത്തിലെ പ്രധാന പ്രതി അജ്മൽ കസബ് അന്വേഷണത്തിൽ പറയാൻ ഹിന്ദു പേര് കരുതിവെച്ചിരുന്നുവെന്ന് മുൻ പൊലീസ് കമ്മീഷണർ.പദ്ധതികൾ അനുസരിച്ച് കാര്യങ്ങൾ നീങ്ങുക ആണെങ്കിൽ അജ്മൽ കസബ് പറയാൻ കരുതി വച്ചിരുന്ന പേര് സമീർ ചൗധരിയെന്നായിരുന്നു എന്ന് മുൻ മുംബൈ കമ്മീഷണർ രാകേഷ് മരിയ. ലഷ്കർ ഇ ത്വയ്ബ കസബിനു നൽകിയിരിക്കുന്ന നിർദ്ദേശം അതായിരുന്നു.
മുംബൈ ഭീകരാക്രമണം ഹിന്ദുത്വ ശക്തികളുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ഭീകരരുടെ ശ്രമമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ മികവിൽ തകർന്നതെന്ന് രാജേഷ് മരിയ വ്യക്തമാക്കി. ബംഗളൂരു നിവാസിയായ സമീർ ചൗധരി എന്ന പേര് സ്വാഭാവികമായിട്ടും ആർഎസ്എസ്, വിഎച്ച്പി പോലുള്ള ഹിന്ദു സംഘടനകളുടെ നേരെ സംശയത്തിന്റെ മുന തിരിയാനുള്ള പ്രധാന കാരണമാകുമെന്ന കണക്കുകൂട്ടലാണ് ഇങ്ങനെയൊരു പദ്ധതിക്ക് പുറകിൽ എന്ന് രാജേഷ് വെളിപ്പെടുത്തുന്നു.സ്വാധീനിക്കപ്പെട്ട ഇന്ത്യൻ മാധ്യമങ്ങൾ ബാക്കി നോക്കിക്കോളും എന്നായിരുന്നു ഭീകരരുടെ കണക്കുകൂട്ടൽ.തന്റെ ആത്മകഥയായ “ലെറ്റ് മി സെ നൗ ” എന്ന പുസ്തകത്തിലാണ് മുൻ മുംബൈ പോലീസ് കമ്മീഷണർ ഇതേക്കുറിച്ച് വെളിപ്പെടുത്തുന്നത്.
Discussion about this post