ലിംഗ സമത്വം ഒരു രാജ്യത്തിന്റെ സമഗ്രമായ വികസനത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.രാഷ്ട്രീയത്തിന്റെ 70 വർഷത്തെ ചരിത്രത്തിൽ സ്ത്രീ പങ്കാളിത്തം ഏറ്റവുമധികമുണ്ടായത് ഈ കാലഘട്ടത്തിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.ഡൽഹിയിൽ, ശനിയാഴ്ച നടന്ന അന്താരാഷ്ട്ര ജുഡീഷ്യൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.സായുധ സേനകളിലെ തസ്തികകളിലാകട്ടെ , തിരഞ്ഞെടുപ്പുകളിലാകട്ടെ, ഖനികളിൽ രാത്രി ജോലി ചെയ്യാൻ അവകാശം ലഭിച്ച സ്ത്രീകളുടെ കാര്യത്തിലാകട്ടെ, ഈ സർക്കാർ സ്ത്രീപങ്കാളിത്തം ഉറപ്പു വരുത്താൻ വേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മോദി വെളിപ്പെടുത്തി.
സമത്വമെന്ന അവകാശത്തിനു കീഴിൽ ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന അവകാശമാണ് ലിംഗസമത്വമെന്ന് ഊന്നിപ്പറഞ്ഞ പ്രധാന മന്ത്രി,സ്വതന്ത്ര ലബ്ധിയോടെ എല്ലാവരെപ്പോലെ സ്ത്രീകൾക്കും വോട്ടവകാശം ലഭിച്ച രാജ്യങ്ങളിലൊന്നാണ് ഭാരതമെന്നും, ഇന്ത്യയിൽ ഇത്ര വർഷത്തിനിടയിൽ ആദ്യമായിട്ടാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആൺകുട്ടികളേക്കാൾ കൂടുതൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകിയതെന്നും കൂട്ടിച്ചേർത്തു.
Discussion about this post