പൗരത്വ ഭേദഗതി നിയമത്തെ എതിർത്തു നടക്കുന്ന കലാപത്തിൽ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ഇന്റലിജൻസ് വിഭാഗത്തിലെ അങ്കിത് ശർമ്മയാണ് കൊല്ലപ്പെട്ടത്. വടക്കുകിഴക്കൻ ഡൽഹിയിലെ ചാന്ദ്ബാഗ് മേഖലയിലാണ് ഇദ്ദേഹത്തെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹം പുറത്തെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.
റോഡരികിലെ ഒരു ഓടയിൽ നിന്നാണ് ഇരുപത്താറു വയസുള്ള അങ്കിതിന്റെ മൃതദേഹം കണ്ടെത്തിയത്. ജനക്കൂട്ടത്തിന്റെ കല്ലേറിലാണ് ഇദ്ദേഹം മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ അറിയാൻ കഴിഞ്ഞിട്ടില്ല.
Discussion about this post