ഡൽഹിയുടെ വടക്കുകിഴക്കൻ മേഖലകളിൽ നടക്കുന്ന കലാപങ്ങളിൽ പൊട്ടിത്തെറിച്ച് ഡൽഹി ഹൈക്കോടതി.”മറ്റൊരു 1984 ആവർത്തിക്കാൻ അനുവദിക്കില്ല” എന്നായിരുന്നു സംഭവത്തിൽ ഹൈക്കോടതിയുടെ പ്രാഥമിക പരാമർശം. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ ഡൽഹിയിൽ നടക്കുന്ന ഏറ്റുമുട്ടലുകളിൽ മരിച്ചവരുടെ എണ്ണം 20 കടന്നതും കോടതി പരാമർശിച്ചു. അക്രമങ്ങളിൽ പരിക്കേറ്റവർ 250 പേരിലധികമുണ്ട്.
സുരക്ഷിതത്വന്നത് എല്ലാവർക്കും ലഭിക്കേണ്ട ഒന്നാണ് എന്ന് പറഞ്ഞ ഹൈക്കോടതി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും, ഉപമുഖ്യമന്ത്രിയും കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കണമെന്നും കലാപത്തിലെ ഇരകൾക്ക് ആത്മവിശ്വാസം പകരണമെന്നും നിർദ്ദേശിച്ചു. ജസ്റ്റിസ് എസ് മുരളീധർ, തൽവന്ത് സിംഗ് എന്നിവരടങ്ങുന്ന ബെഞ്ച്, ഡൽഹി അക്രമ പരമ്പരകളിൽ പ്രതിചേർക്കപ്പെട്ടവർക്കു മേൽ തുടർ നടപടികളെടുക്കുന്നതിന് വേണ്ടിയുള്ള വാദം കേൾക്കവേയാണ് ഇങ്ങനെ പരാമർശിച്ചത്.
1984-ൽ ഡൽഹി കേന്ദ്രീകരിച്ച് ഇന്ദിരാഗാന്ധിയുടെ വധത്തിനു പിന്നാലെ നടന്ന സിഖ് വിരുദ്ധ കലാപങ്ങളിൽ, മൂവായിരത്തിലധികം പേർ മരിച്ചിരുന്നു.
Discussion about this post