ബലമായി പണ്ട് കുടിയൊഴിപ്പിക്കപ്പെട്ട കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം എന്ന കേന്ദ്ര സർക്കാർ വാഗ്ദാനം സത്യമാകുന്നു. പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയുടെ പ്രാരംഭ നടപടികൾ ആരംഭിച്ചു.
പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാൻ സർക്കാർ നിർമ്മിച്ച ഫ്ലാറ്റുകളിൽ അനധികൃതമായി കുടിയേറിയിരിക്കുന്ന അവരോട് ഒഴിഞ്ഞു പോകണമെന്ന് തദ്ദേശ ഭരണസ്ഥാപനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഏതാണ്ട് 93 ഫ്ലാറ്റുകളിലാണ്അനധികൃതമായി ആൾക്കാർ കുടിയേറിയിരിക്കുന്നതായി സർക്കാർ കണ്ടെത്തിയത്.കാശ്മീരിലെ നെഗ്രോട്ട,പുർഗൂ, ജഗ്തി മേഖലകളിൽ സർക്കാർ നിർമ്മിച്ചിരിക്കുന്ന ഫ്ളാറ്റുകളാണിവ. എല്ലാവർക്കും നിശ്ചിത ദിവസത്തിനുള്ളിൽ ഒഴിഞ്ഞു പോകാനുളള നോട്ടീസുകൾ സർക്കാർ നൽകിയിട്ടുണ്ട്. മറുപടികളും ആക്ഷേപങ്ങളും അറിയിക്കാൻ മാർച്ച് 10 വരെയാണ് സമയം കൊടുത്തിരിക്കുന്നത്. പ്രാഥമിക ഘട്ടത്തിൽ മാത്രം മുന്നൂറിലധികം അപേക്ഷകളാണ് പുനരധിവസിപ്പിക്കണം എന്ന ആവശ്യവുമായി സർക്കാരിന് ലഭിച്ചിരിക്കുന്നത്.
Discussion about this post