പശ്ചിമ ബംഗാളിൽ നടക്കുന്ന പ്രചരണത്തിൽ മമതാ ബാനർജിയ്ക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ക്രിമിനൽ റാക്കറ്റുകൾ നിറഞ്ഞ കൊൽക്കൊത്ത നഗരവും പശ്ചിമബംഗാളും അക്രമരഹിതമാക്കുമെന്ന് അമിത് ഷാ വാഗ്ദാനം ചെയ്തു.
അഞ്ചുവർഷത്തേക്ക് ഭരണം ബിജെപിയെ ഏൽപ്പിക്കുകയാണെങ്കിൽ, തട്ടിക്കൊണ്ടു പോകലും കവർച്ചകളും കൊണ്ട് പൊറുതിമുട്ടിയ ബംഗ്ലാ ജനതയ്ക്ക് സുരക്ഷിതമായ ഒരു ജീവിതം താൻ ഉറപ്പു നൽകുന്നു എന്നും ഷാ പറഞ്ഞു.മമതാ ബാനർജി ഭരണകൂടത്തെപ്പോലെ അക്രമത്തിനു നേരെ കണ്ണടയ്ക്കില്ലെന്നും, തങ്ങളെ വോട്ട് ചെയ്ത് വിജയിപ്പിക്കുകയാണെങ്കിൽ മഹാകവി രവീന്ദ്രനാഥ ടാഗോർ സ്വപ്നം കണ്ട് ‘സോനാർ ബംഗ്ളാ’ എന്ന ബംഗ്ല ദേശത്തിന്റെ സുവർണ്ണ കാലഘട്ടം സത്യമാക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.
Discussion about this post