ഡൽഹി കലാപത്തിന്റെ ഇരകൾക്ക് വേണ്ടിയുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിനോട് ഹൈക്കോടതി. കലാപത്തിൽ വീടും സ്വത്തുക്കളും നഷ്ടപ്പെട്ടവരും അക്രമങ്ങളിൽ പരിക്കേറ്റവരുമായ ഇരകളെ ചികിത്സിക്കുന്നതും പുനരധിവസിപ്പിക്കുന്നതും സംബന്ധിച്ച നടപടിക്രമങ്ങളുടെ വിശദമായ റിപ്പോർട്ടാണ് കോടതി ഡൽഹി പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ, ജസ്റ്റിസ് സി. ഹരിശങ്കർ എന്നിവരടങ്ങിയ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഫെബ്രുവരി 26 ന് ഇരകളെ പുനരധിവസിപ്പിക്കാൻ കോടതി കർശന നിർദേശം നൽകിയിരുന്നതാണ്.എന്നാൽ, ഇത് വരെയും കാര്യങ്ങളുടെ ചിത്രം വ്യക്തമാകാത്ത കാരണമാണ് കോടതി കേസ് വീണ്ടും ഏപ്രിൽ 30 ന് പരിഗണിക്കുന്നത്.ഉത്തരവുണ്ടായിട്ടും മതിയായ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടില്ലെന്ന കാര്യം കോടതിയുടെ ശ്രദ്ധയിൽ പെടുകയായിരുന്നു.പൊതു പ്രവർത്തകൻ രാഹുൽ റോയ് സമർപ്പിച്ച ഹരജിയിലാണ് കോടതി പൊലീസിന് നിർദേശം നൽകിയത്.
Discussion about this post