ഡല്‍ഹി: യെസ് ബാങ്കിന്റെ വായ്പാ ഇടപാടുകളില്‍ അന്വേഷണം വ്യാപിപ്പിച്ച് സിബിഐ. സ്ഥാപകന്‍ റാണാ കപൂറിന്റെ കുടുംബങ്ങളുടെ ഓഫീസിലും യെസ് ബാങ്കിന് വായ്പ തിരിച്ചടയ്ക്കാനുള്ള സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ് നടത്തി. മുംബൈയിലെ ഏഴിടങ്ങളിലാണ് സിബിഐ റെയ്ഡ് നടത്തിയത്.
എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിലുള്ള റാണാ കപൂറിന്റെ മക്കളുടെ വസതിയിലും ഓഫീസുകളിലും ഉദ്ദ്യോഗസ്ഥർ പരിശോധന നടത്തി.
റാണാ കപൂറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് സിബിഐയും അന്വേഷണം ആരംഭിച്ചത്. റാണാ കപൂറിനു പുറമെ ഡി.എച്ച്.എഫ്.എല്‍ മേധാവി കപില്‍ വാദവനെതിരെയും അഴിമതി, വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ സിബിഐ ചുമത്തി. ഇതിനു പിന്നാലെ കൂടുതല്‍ പേരിലേക്ക് സിബിഐ അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.
ഡി.എച്ച്.എഫ്.എല്ലിന് യെസ് ബാങ്ക് വായ്പ അനുവദിച്ചതിന് പിന്നാലെ റാണാ കപൂറിന്റെ മക്കളുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ അക്കൗണ്ടിലേക്ക് കോടികളെത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു.
Discussion about this post