ഡല്‍ഹി: ഡല്‍ഹി പോലീസ് മേധാവി രത്തന്‍ലാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴുപേര്‍ അറസ്റ്റില്‍.
പൗരത്വ ഭേദഗതി നിയമത്തിന്റെ മറവില്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ ആണ് രത്തന്‍ലാല്‍ കൊല്ലപ്പെട്ടത്. ഫെബ്രുവരി 24ന് കലാപകാരികളുടെ വെടിയേറ്റാണ് രത്തന്‍ലാല്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
രത്തന്‍ലാലിന്റെ കുടുംബത്തിന് ഒരു കോടി രൂപയാണ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി ജുമാ മസ്ജിദ്, ഷഹീൻബാഗ് എന്നിവിടങ്ങളിൽ ആരംഭിച്ച സമരങ്ങൾ പിന്നീട് കലാപമായി സംസ്ഥാനത്തുടനീളം പടരുകയായിരുന്നു. കലാപത്തിൽ 53 പേർ കൊല്ലപ്പെടുകയും, 200-ൽ അധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
വടക്കു കിഴക്കൻ ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ നിരവധി വിദ്യാലയങ്ങളും, കടകളും, വീടുകളും വാഹനങ്ങളും കലാപകാരികൾ നശിപ്പിച്ചു.
അതേസമയം കലാപവുമായി ബന്ധപ്പെട്ട് 654 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 1820 പേര് ഇതുവരെ പോലീസ് പിടിയിലായി.
കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥന് കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ആംആദ്മി പാര്‍ട്ടി നേതാവ് താഹിര്‍ ഹുസൈനെയും സഹോദരനെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു.
Discussion about this post