പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തിൽ, മതവികാരം വ്രണപ്പെടുത്തുന്ന പ്രകോപനകരമായ കവിതയിലെ വരികൾ ഉപയോഗിച്ചതിന് കാൺപൂരിലെ ഐ.ഐ.ടി വിദ്യാർഥി ക്ഷമാപണം നടത്തി.
“നമുക്ക് കാണാം, വിഗ്രഹങ്ങൾ എല്ലാം ഉടച്ചു മാറ്റപ്പെടും അവസാനം അല്ലാഹുവിന്റെ നാമം മാത്രം നിലനിൽക്കും” എന്ന തീവ്രവാദികളും ജിഹാദികളും ഉപയോഗിക്കുന്ന ഫായിസ് അഹമ്മദ് ഫൈസ് എന്ന മത ഭ്രാന്തനായ കവിയുടെ വിവാദ കവിതയിലെ വരികളാണ് സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന്റെ വേളയിൽ കാൺപൂരിൽ പ്ലക്കാർഡിൽ എഴുതി ഉയർത്തിയത്. മുദ്രാവാക്യത്തോടൊപ്പം വിഗ്രഹാരാധകരെ എതിർത്തു കൊണ്ടുള്ള കവിതയുടെ വരികളും അവർ ഉറക്കെ ചൊല്ലുന്നതിന്റെ വീഡിയോ പുറത്തായിരുന്നു.
ഐ.ഐ.ടിയിലെ തന്നെ പ്രൊഫസറായ ഡോക്ടർ വംശി ശർമയാണ് വിഗ്രഹാരാധകരെ എതിർക്കാനുള്ള ആഹ്വാനത്തിനെതിരെ വിദ്യാർഥികൾക്കെതിരെ പരാതി കൊടുത്തത്. കേസ് ആകും എന്ന് കണ്ടപ്പോൾ വിദ്യാർത്ഥികൾ ക്ഷമാപണം നടത്തി തടിയൂരുകയായിരുന്നു.
Discussion about this post