നിർഭയ കൊലക്കേസിലെ പ്രതികളെ തൂക്കിലേറ്റി. കൂട്ടബലാൽസംഗ കേസിലെ നാലു പ്രതികളായ അക്ഷയ് ഠാക്കൂർ, പവൻ ഗുപ്ത, വിനയ് ശർമ, മുകേഷ് സിംഗ് എന്നിവരെയാണ് തൂക്കിലേറ്റിയത്.തിഹാർ ജയിലിൽ വെള്ളിയാഴ്ച പുലർച്ചെ 5:30-നാണ് പ്രതികളെ തൂക്കിലേറ്റിയത്.
നാലുപേരെയും ഒരുമിച്ചാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത് എന്ന് അധികൃതർ പറഞ്ഞു. വധശിക്ഷ തടയണമെന്ന് ആവശ്യപ്പെട്ട് മൂന്ന് പ്രതികൾ സമർപ്പിച്ച ഹർജികൾ ഡൽഹി കോടതി തള്ളിയതിന് പിന്നാലെയാണ് പുലർച്ചെ വധശിക്ഷ നടപ്പിലാക്കിയത്. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിനു ശേഷം ഏഴ് വർഷത്തിന് ശേഷമാണ് വീണ്ടും തിഹാർ ജയിലിൽ വധശിക്ഷ നടക്കുന്നത്. വധശിക്ഷ നടപ്പാക്കാനുള്ള അവസാന തടസ്സവും കോടതി വിധിയോടെ മാറിയിരുന്നു. തുടർന്നാണ് തൂക്കിലേറ്റാൻ നടപടികൾ ജയിലിൽ ആരംഭിച്ചത്.
Discussion about this post