ബംഗളൂരു: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച സര്‍ക്കാര്‍ ലോക് ഡൗൺ നിർദ്ദേളം ലംഘിച്ച് മുസ്ലീം പള്ളിയില്‍ നിസ്‌കാരത്തിനെത്തിയ നൂറ് കണക്കിനാളുകളെ പൊലീസ് പളളിയില്‍ നിന്ന് തിരിച്ചിറക്കി അടിച്ചോടിച്ചു. കര്‍ണാടകയിലെ ബെല്‍ഗാമിലാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുകയാണ്.
നിസ്‌കാരം കഴിഞ്ഞ ശേഷമാണ് ഇവര്‍ പള്ളിയില്‍ നിന്നും ഇറങ്ങിയത്. ലോക്ക്ഡൗണ്‍ കാലയളവില്‍ ആരാധാനലയങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശം ഉണ്ട്. ഇത് ലംഘിച്ചാണ് നിരവധി ആളുകള്‍ കൂട്ടമായി പള്ളിയിലേക്ക് പ്രാര്‍ത്ഥനയ്ക്ക് എത്തിയത്.
കൊറോണ രോഗം പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം എന്ന നിലയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്താകമാനം 21 ദിവസത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപനം വന്ന ശേഷവും കേരളത്തില്‍ ഉള്‍പ്പെടെയുള്ള നിരവധി സംസ്ഥാനങ്ങളില്‍ ആളുകള്‍ ഈ നിര്‍ദേശം ലംഘിച്ചുകൊണ്ട് പുറത്തേക്ക് വരുന്ന കാഴ്ചകളാണ് കാണുന്നത്.
ലോക്ക്ഡൗണിന്റെ മൂന്നാം ദിനത്തിലും ഈ പ്രവണതയ്ക്ക് കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. ഒടുവില്‍ ലഭിക്കുന്ന കണക്കനുസരിച്ച് ഇന്ത്യയില്‍ 694 പേരെയാണ് കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. രോഗം ബാധിച്ച് 16 പേര്‍ മരണമടയുകയും 45 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തിട്ടുണ്ട്.
#WATCH Police thrash people for violating #Coronaviruslockdown in Belgaum. The incident happened outside a Mosque when people were leaving after offering prayers. #Karnataka pic.twitter.com/tF9Vx4iqV5
— ANI (@ANI) March 26, 2020
Discussion about this post