ചെലവു ചുരുക്കലിനിടെയിൽ പവൻ ഹാൻസിന് ഹെലികോപ്റ്റർ വാടക കൈമാറി പിണറായി സർക്കാർ. ഒന്നരകോടി ട്രഷറിയിൽ നിന്ന് അഡ്വാൻസായി നൽകി. പൊലീസ് അക്കൗണ്ടിൽ നിന്ന് പണം നൽകാൻ ഉത്തരവായിരുന്നു. കൊറോണ വൈറസ് കാരണമുള്ള സാമ്പത്തിക നിയന്ത്രണങ്ങൾക്കിടെയാണ് നടപടി.
സാലറി ചലഞ്ച് ഉൾപ്പെടെ പ്രഖ്യാപിച്ച ഒരു സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ നടപടി.
അതേസമയം നേരത്തെ തന്നെ ഹെലികോപ്റ്റർ വാടകക്കെടുക്കാനുള്ള സർക്കാർ തീരുമാനം വിവാദമായിരുന്നു. പവന്‍ ഹാന്‍സില്‍ നിന്നും 1.44 കോടി രൂപയ്ക്കാണ് കേരളം ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നത്. 20 മണിക്കൂര്‍ സേവനത്തിനാണ് ഈ തുക ഈടാക്കുന്നത്. എന്നാല്‍ ഇതേ തുകയ്ക്ക് 60 മണിക്കൂര്‍ സേവനമാണ് ചിപ്സന്‍ ഏവിയേഷന്‍ കമ്പനി വാഗ്ദാനം ചെയ്തത്.
എന്നാല്‍ ഇത് നിരസിച്ചാണ് പവന്‍ ഹാന്‍സിന് കരാര്‍ നല്‍കിയത്. പിന്നീട് പൊലീസ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരുന്നു. പതിനൊന്ന് സീറ്റ്, ഇരട്ട എന്‍ജിന്‍, രക്ഷാപ്രവര്‍ത്തന ഉപകരണങ്ങള്‍ ഇങ്ങനെ അത്യാധുനിക സൗകര്യങ്ങളുള്ളതു കൊണ്ടാണ് ഇരുപത് മണിക്കൂറിന് 1.44 കോടി രൂപ വാടകയെന്നാണ് പോലീസ് ഉന്നയിക്കുന്ന വാദം.
Discussion about this post