ഡൽഹിയിലെ നിസാമുദ്ദീൻ മർക്കസ് മുഖ്യനായ മൗലാന സാദിന്റെ വോയിസ് ക്ലിപ്പ്പുറത്ത്.സാദിന്റെയെന്ന് കരുതപ്പെടുന്ന ശബ്ദത്തിൽ, ലോക്ഡൗൺ ലംഘിക്കാൻ മുസ്‌ലിങ്ങളോട് ആഹ്വാനം ചെയ്യുന്ന ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ടത് റിപ്പബ്ലിക് ചാനലാണ്.
തബ്‌ലീഗി ജമാഅത്ത് തലവനായ മൗലാന സാദ് പറയുന്നത് ” 70,000 ത്തോളം പേരെ കൊന്നൊടുക്കുന്ന മഹാരോഗത്തിൽ നിന്നും നിങ്ങളെ രക്ഷിക്കാൻ ആർക്കെങ്കിലും സാധിക്കുമോ? അത്രയും പേരെ മാലാഖയാക്കാൻ അല്ലാഹു നിശ്ചയിച്ചിട്ടുണ്ടെങ്കിൽ, ആ വിധിക്കെതിര് നിൽക്കാൻ ആർക്കും സാധിക്കില്ല. രോഗത്തിന്റെ പേരും പറഞ്ഞു ഭയമോ തൊട്ടുകൂടായ്മയോ പരത്തിയിട്ട് കാര്യമില്ല. സ്ത്രീകളും പുരുഷന്മാരും കുട്ടികളും മൃഗങ്ങളും എല്ലാവരും പുറത്തു വരട്ടെ. ഓർത്തോളൂ അല്ലാഹുവിന്റെയും പ്രകൃതിയുടെയും ഇഷ്ട്ടത്തിനെതിരെ ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല.എല്ലാവരും പരസ്പരം കണ്ടുകഴിഞ്ഞാലോ ഇടപഴകിക്കഴിഞ്ഞാലോ അസുഖം പടരുമെന്നു നിങ്ങളെന്തിന് വിശ്വസിക്കുന്നു.?
എല്ലാവരും പുറത്തുവരിക.ഇത് അല്ലാഹുവിന്റെ വചനം പ്രചരിപ്പിക്കാനുള്ള സമയമാണ്.നമ്മൾ മുസ്ലിങ്ങൾ ഒത്തുചേരുന്നത് തടയാനുള്ള അവിശ്വാസികളുടെ ഗൂഢാലോചനയാണ്. അസുഖത്തിന്റെ പേരും മുൻകരുതലും പറഞ്ഞു നമ്മൾ മുസ്ലീങ്ങളുടെ മത മാർഗ്ഗങ്ങളെ തടയാനുള്ള വേലയാണ്.ഇതും വിശ്വസിച്ച് നമ്മൾ വീട്ടിൽ ഇരുന്നു കഴിഞ്ഞ രോഗം മാറുമായിരിക്കും.പക്ഷേ, അതോടൊപ്പം നമ്മുടെ സാഹോദര്യവും അവസാനിക്കും.ഒരുമിച്ചിരിക്കരുത്, ഒരേ പാത്രത്തിൽ നിന്നും ആഹാരം കഴിക്കരുതെന്ന് പറയുന്നത് മുസ്ലിമിനെ മുസ്ലിമിൽ നിന്നും അകറ്റി തൊട്ടുകൂടായ്മ പരത്താനുള്ള ശ്രമമാണ്.”
മാർച്ച് 13-15 ന്റെ ഇടയ്ക്ക് ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന മഹാസമ്മേളനത്തിൽ, ഇന്തോനേഷ്യ, മലേഷ്യ, സൗദി അറേബ്യ,കിർഗ്ഗിസ്ഥാൻ പിന്നെ വിദേശരാജ്യങ്ങളിൽ നിന്നും വന്ന മതപണ്ഡിതർ നടത്തിയ സമ്മേളനത്തിൽ ഏതാണ്ട് എണ്ണായിരത്തിലധികം പേർ പങ്കെടുത്തിരുന്നു. രോഗബാധ പടർന്നുപിടിക്കുന്നത് കണക്കാക്കാതെ രാജ്യത്തിന്റെ നിരവധി ഭാഗങ്ങളിൽ നിന്നുമായാണ് ആളുകൾ പങ്കെടുക്കാൻ എത്തിച്ചേർന്നത്.ഇതിൽ പങ്കെടുത്ത ഏകദേശം പത്ത് പേരോളം കോവിഡ് രോഗബാധയേറ്റു മരണമടഞ്ഞിട്ടുണ്ട്.ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ വൈറസ് വ്യാപനമായി കണക്കാക്കുന്ന ഈ മേളയിൽ, നൂറുകണക്കിന് പേർക്ക് വൈറസ് പകർന്നിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
Discussion about this post