മധ്യപ്രദേശിൽ, ആരോഗ്യ പ്രവർത്തകരും സർക്കാർ ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘത്തെ ഒരു വിഭാഗം ജനങ്ങൾ ആക്രമിച്ചു.ബുധനാഴ്ച, കോവിഡ് 19 സുരക്ഷാ പരിശോധനയ്ക്ക് വന്ന ഡോക്ടർമാരെയും തഹസിൽദാറേയും മറ്റ് മെഡിക്കൽ ജീവനക്കാരെയുമാണ് അക്രമാസക്തരായ ജനക്കൂട്ടം മർദ്ദിക്കുകയും കല്ലെറിഞ്ഞോടിക്കുകയും ചെയ്തത്.
അവിചാരിതമായ സംഭവങ്ങളാലും സുരക്ഷാ ലംഘനങ്ങളാലും കോവിഡ്-19 രാജ്യത്ത് അതിവേഗം പടർന്നു പിടിക്കുന്നതിനാൽ, ബോധവൽക്കരണം കൂടി ലക്ഷ്യമിട്ടാണ് ഡോക്ടർമാർ മധ്യപ്രദേശിലെ ടാട്പഠി ഭകൽ പ്രദേശത്തെത്തിച്ചേർന്നത്.എന്നാൽ, അക്രമാസക്തരായ ജനക്കൂട്ടം ഡോക്ടർമാരെയും തഹസിൽദാരെയും ആക്രമിക്കുകയായിരുന്നു.നീല നിറത്തിലുള്ള വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ ധരിച്ചിരുന്ന ഇവർ ഓടി രക്ഷപ്പെടുന്നത് വീഡിയോയിൽ വ്യക്തമാണ്. പ്രാണരക്ഷാർഥം ഓടിയ ഇവരെ ജനക്കൂട്ടം പിന്തുടർന്ന് ആക്രമിച്ചു. സംഭവ സ്ഥലത്തുണ്ടായിരുന്ന പോലീസുകാരാണ് പരിശോധനാ സംഘത്തെ രക്ഷപ്പെടുത്തിയത്.കല്ലേറിൽ രണ്ട് വനിതാ ഡോക്ടർമാർക്ക് പരിക്കേറ്റിട്ടുണ്ട്.
Discussion about this post