ഒരു വിഭാഗത്തിനെതിരെ വർഗ്ഗീയ പ്രചാരണം നടക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. നിസാമുദ്ദിനിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയവരെ കണ്ടെത്തി വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് പകരം ദിവസവും 6 മുതൽ 7വരെ നടത്തുന്ന ‘കരുതൽ’ പ്രഭാഷണം കൊണ്ടു മാത്രം ഒരു കാര്യവുമില്ലെന്ന് വി മുരളീധരന്‍ പറഞ്ഞു.
തബ്ലീഗ് ജമാ അത്ത് മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതും അവരിൽ ചിലർ മരിച്ചതും വസ്തുതയാണെന്നും കൊറോണ വൈറസ് മതം നോക്കി ബാധിക്കുന്ന ഒന്നല്ല എന്ന് എല്ലാവർക്കും അറിയാമെന്നും വി മുരളീധരൻ മുഖ്യമന്ത്രിയെ ഓർമ്മിപ്പിക്കുന്നു. രാജ്യത്ത് ഇതിനോടകം തന്നെ നിസാമുദ്ദീന്‍, കൊവിഡ് 19 ഹോട്ട്‌സ്‌പോട്ടായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് കേരളത്തിൽ തിരിച്ചെത്തിയവരിൽ നിന്ന് സംസ്ഥാനം മുഴുവൻ കൊവിഡിന്റെ സമൂഹ വ്യാപനത്തിലേക്ക് എത്തുന്നത് വരെ കാത്തിരിക്കരുതെന്നും കാസർകോട്ട് കൂടുതൽ പോസിറ്റീവ് കേസുകൾ വന്നത് ഓർമ്മയുണ്ടാകണമെന്നും വി മുരളീധരൻ മുന്നറിയിപ്പ് നൽകുന്നു.
മുസ്ലീം വോട്ടുകൾ എങ്ങനെയും സംഘടിപ്പിക്കുക എന്നത് മുഖ്യമന്ത്രിയുടെ പാർട്ടിയുടെ രാഷ്ട്രീയ നിലനിൽപ്പിന് അനിവാര്യമാണെന്നും ഓരോ വിഷയത്തിലും സർക്കാർ സ്വീകരിക്കുന്ന നിലപാടിലൂടെ മുഖ്യമന്ത്രി അത് വ്യക്തമാക്കുകയാണെന്നും വി മുരളീധരൻ ആരോപിക്കുന്നു. വോട്ട് ബാങ്ക് ഉറപ്പിച്ചു നിർത്താൻ എന്തും പറയുന്നത് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ശരിയായിരിക്കാമെന്നും എന്നാൽ അതിന് വൈറസ് ബാധയെ കൂട്ടുപിടിച്ചത് തീർത്തും തരം താണു പോയെന്നും മുരളീധരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു.
വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
മുരളീധരന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം:
നിസാമുദീനിലെ തബ് ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ വര്‍ഗീയ പ്രചരണം നടക്കുന്നുവെന്ന് ഇന്നലെ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത് കേട്ടു.
കൊറോണ മതം നോക്കി ബാധിക്കുന്ന ഒന്നല്ല എന്ന് എല്ലാവർക്കും അറിയാം പ്രിയപ്പെട്ട മുഖ്യമന്ത്രി. പക്ഷേ, തബ് ലീഗ് ജമാ അത്ത് മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതും അവരിൽ ചിലർ മരിച്ചതും വസ്തുതയാണ്. രാജ്യത്ത് ഇതിനോടകം തന്നെ നിസാമുദ്ദീന്‍, കൊവിഡ് 19 ഹോട്ട്‌സ്‌പോട്ടായിട്ടുണ്ട്. കേരളത്തിൽ നിന്ന് ഈ സമ്മേളനത്തിൽ പങ്കെടുത്തവരെ അടിയന്തരമായി കണ്ടെത്തി കൊവിഡ് ടെസ്റ്റ് നടത്തുകയാണ് സംസ്ഥാനം ഇപ്പോൾ ചെയ്യേണ്ടത്. അല്ലാതെ, ദിവസവും 6 മുതൽ 7വരെ നടത്തുന്ന ‘കരുതൽ’ പ്രഭാഷണം കൊണ്ടു മാത്രം ഒരു കാര്യവുമില്ല. കാസർകോട്ട് കൂടുതൽ പോസിറ്റീവ് കേസുകൾ വന്നത് ഓർമ്മയുണ്ടാകണം. അതല്ലാതെ, തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് കേരളത്തിൽ തിരിച്ചെത്തിയവരിൽ നിന്ന് സംസ്ഥാനം മുഴുവൻ കൊവിഡിന്റെ സമൂഹ വ്യാപനത്തിലേക്ക് എത്തുന്നത് വരെ കാത്തിരിക്കരുത്!
മുസ്ലീം വോട്ടുകൾ എങ്ങനെയും സംഘടിപ്പിക്കേണ്ടത് താങ്കളുടെ പാർട്ടിയുടെ നിലനിൽപിന് അനിവാര്യമാണല്ലോ. അത് ഓരോ വിഷയത്തിലും നിങ്ങൾ സ്വീകരിക്കുന്ന നിലപാടിലൂടെ വ്യക്തവുമാണ്. വോട്ടു ബാങ്ക് ഉറപ്പിച്ചു നിർത്താൻ എന്തും പറയുന്നത് നിങ്ങളുടെ രാഷ്ട്രീയ ശരിയായിരിക്കും. പക്ഷേ, അതിന് കൊവിഡ് രോഗബാധയെ കൂട്ടുപിടിച്ചത് തീർത്തും തരം താണുപോയി. സാമൂഹിക മാധ്യമങ്ങളിൽ ജനങ്ങളെഴുതുന്നതും, മാധ്യമങ്ങൾ ചോദ്യം ചോദിക്കുന്നതും എല്ലാം നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിലാകണമെന്ന കടുംപിടിത്തമെന്തിനാണ്? അസഹിഷ്ണുത മാറ്റി വച്ച് വിമർശനങ്ങളിലെ വസ്തുത തിരിച്ചറിയണം എന്നാണ് എനിക്ക് അങ്ങയോട് പറയാനുള്ളത്. അതീവ ജാഗ്രതയോടെ രാജ്യം മുഴുവൻ കൊവിഡ് വ്യാപനം തടയാൻ എല്ലാ പരിശ്രമവും നടത്തുമ്പോൾ, കൊവിഡിൽ നിന്ന് രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള നീക്കത്തിൽ നിന്ന് ദയവായി താങ്കൾ പിന്തിരിയണം. എന്നിട്ട്, നിസാമുദ്ദീനിൽ നിന്ന് മടങ്ങിയെത്തിയവരിൽ നിന്ന് കേരളത്തിൽ കൂടുതൽ പേരിലേക്ക് വൈറസ് വ്യാപനം ഉണ്ടാകാതെ അടിയന്തരമായി തടയണം!!
Discussion about this post