ഡോക്ടർമാർക്കും മറ്റ് ആരോഗ്യ ജീവനക്കാർക്കും മനപ്പൂർവ്വം ബുദ്ധിമുട്ടു സൃഷ്ടിച്ച് യു.പിയിൽ തബ്ലീഗി ജമാഅത്ത് പ്രവർത്തകർ.ആഗ്രയിലെ സിക്കന്തരാ സ്പേസിൽ, മധു റിസോർട്ടിൽ ഐസൊലേഷനിൽ താമസിപ്പിച്ചിരിക്കുന്ന 89 തബ്ലീഗി ജമാഅത്തെ പ്രവർത്തകരാണ് ആരോഗ്യ പ്രവർത്തകരെ കഷ്ടപ്പെടുത്തുന്നത്.
ആഗ്രയിലെ 8 മസ്ജിദുകളിൽ ഒളിവിൽ താമസിക്കവേ, പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടു വന്നതാണ് ഇവരെയെല്ലാം. ഡോക്ടർമാർ നിർദ്ദേശിച്ച പ്രത്യേക ഭക്ഷണക്രമം പാലിക്കാൻ തയ്യാറാകാത്ത ഇവർ സ്പൈസി ബിരിയാണി തന്നെ വേണമെന്ന് നിർബന്ധം പിടിക്കുകയാണ്. തന്നില്ലെങ്കിൽ മരുന്നുകൾ കഴിക്കാൻ കൂട്ടാക്കിയില്ല എന്നാണ് തബ്ലീഗി പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നത്.ക്വാറന്റൈൻ മര്യാദകൾ പാലിക്കാതെ ജീവനക്കാരോട് തട്ടിക്കയറുന്ന ഇവരുടെ മനസ്സു മടുപ്പിക്കുന്ന ദ്രോഹ പ്രവർത്തനങ്ങൾ കാരണം സാധുക്കളായ നഴ്സുമാരും ഡോക്ടർമാരും പൊറുതിമുട്ടുകയാണ്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ ചികിത്സയ്ക്ക് വിധേയരാകാൻ സമ്മതിക്കില്ല എന്ന നിലപാടിലാണ് ജമാഅത്ത് പ്രവർത്തകർ. തങ്ങൾ പൂർണ്ണ ആരോഗ്യവാന്മാരാണെന്നും,സർക്കാരിന്റെ ഗൂഢാലോചനയുടെ ഫലമായാണ് തങ്ങളുടെ താമസിപ്പിച്ചിരിക്കുന്നത് എന്നുമാണ് ഇവർ ആരോപിക്കുന്നത്.
ഇന്നലെ ഉത്തർപ്രദേശിൽ, സ്ത്രീകളോട് അശ്ലീല ആംഗ്യങ്ങൾ കാണിച്ചതിനും, നഗ്നത പ്രദർശിപ്പിച്ച് നടന്നതിനും ദേശീയ സുരക്ഷാ നിയമ പ്രകാരം തബ്ലീഗ് ജമാഅത്ത് പ്രവർത്തകരുടെ പേരിൽ സർക്കാർ കേസെടുത്തിരുന്നുയോഗി ആദിത്യനാഥിന്റെ ഉത്തരവിനെ തുടർന്ന് വനിതാ നഴ്സുമാരെയും വനിതാ പോലീസുകാരെയും ഇവരുടെ പരിചരണത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്.
Discussion about this post