ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് ബാധ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ വീടുകളിൽ കയറി പ്രാർത്ഥന നടത്തിയ വനിതാ പ്രഭാഷകരെ അന്വേഷിച്ച് പൊലീസ്. ഇവർ നിരവധി വീടുകളിൽ ദിവസങ്ങളോളം കഴിഞ്ഞതിനാൽ രോഗവ്യാപന സാധ്യത കൂടുതലാണെന്ന് പൊലീസ് പറയുന്നു. നിസാമുദ്ദീനിൽ നിന്നെത്തിയ ഇവരുടെ സമ്പർക്കപ്പട്ടിക പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് നിലവിൽ തമിഴ്നാട് പൊലീസ്.
മസ്ദൂറത് ജമാഅത്തിലെ വിദേശികൾ ഉൾപ്പടെയുള്ള വനിതാ പ്രഭാഷകരാണ് ദിവസങ്ങളോളം ഓരോ വീടുകളിൽ കഴിഞ്ഞ് പ്രാർത്ഥനാ ചടങ്ങുകൾ നടത്തിയത്. തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരുമായി ഇവർ സമ്പർക്കം പുലർത്തിയതായും ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടു. ഇവർ വീട്ടുകാരുമായി അടുത്തിടപഴകിയതിനാൽ രോഗവ്യാപന സാദ്ധ്യത ഏറെയാണെന്നാണ് വിലയിരുത്തൽ.
നിസമുദ്ദീനിൽ നിന്നെത്തിയ വനിതാ പ്രഭാഷകർ താമസിച്ച വീടുകൾ കണ്ടെത്താൻ ജില്ലാ പൊലീസ് മേധാവിമാർക്ക് തമിഴ്നാട് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
Discussion about this post