ഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരായ സമരങ്ങളുടെ ഭാഗമായി വിദ്വേഷ പ്രസംഗം നടത്തിയതിന് ഷർജീൽ ഇമാമിനെതിരെ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഇമാം നടത്തിയ വിദ്വേഷ പ്രസംഗം കലാപത്തിന് കാരണമായതായി കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഡിസംബർ 13ന് ഷർജീൽ ഇമാം നടത്തിയ വിദ്വേഷ പ്രസംഗത്തെ തുടർന്ന് ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ സമരം അക്രമാസക്തമാക്കുകയും കലാപത്തിന് സമാനമായ സാഹചര്യം സൃഷ്ടിക്കപ്പെടുകയുമായിരുന്നു. പ്രസംഗം നടന്ന് രണ്ട് ദിവസത്തിന് ശേഷം നടന്ന സമരത്തിനിടെ ജാമിയ വിദ്യാർത്ഥികൾ പൊലീസിനെ ആക്രമിച്ചിരുന്നു.
കലാപം നടത്തിയവർക്കെതിരെ ഐപിസി 124എ, 153എ എന്നീ വകുപ്പുകൾ ചുമത്തി കുറ്റപത്രം സമർപ്പിച്ചിരുന്നു. രണ്ടാം കുറ്റപത്രമാണ് ഇപ്പോൾ സാകേത് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. വിദ്വേഷ പ്രസംഗം നടത്തുകയും കലാപത്തിന് ആഹ്വാനം നൽകുകയും ചെയ്ത കുറ്റത്തിന് ജനുവരി 28ന് ബിഹാറിലെ ജഹനാബാദിൽ നിന്ന് ഷർജീൽ ഇമാമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post