ന്യൂഡൽഹി : റോഹിംഗ്യൻ മുസ്‌ലീമുകളും തബ്ലീഗ് ജമാത്തും തമ്മിലുള്ള ബന്ധം വെളിപ്പെട്ടതിനെ തുടർന്ന് സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി ജമ്മു ആൻഡ് കാശ്മീർ ഭരണകൂടം.പ്രധാനമായും റോഹിംഗ്യകൾ തിങ്ങിപ്പാർക്കുന്ന മേഖലയിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയത്.
ഏകദേശം ഒരു ലക്ഷം വീതം ജനസംഖ്യാ നിരക്ക് വരുന്ന ജമ്മുവിലെ ഭട്ടിൻഡി,സുൻജ്വാൻ എന്നീ ഗ്രാമങ്ങൾ കേന്ദ്രസർക്കാർ കോവിഡ് ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.ലോക്ഡൗൺ ദിവസങ്ങളിലെ ജനങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ജില്ലകളിൽ ജമ്മു പോലീസ് ഡ്രോണുകൾ ഉപയോഗിച്ചാണ് നീരീക്ഷണം നടത്തുന്നത്.ഏതാനും ദിവസങ്ങൾക്ക് മുൻപ് സമീപ പ്രദേശത്തെ മസ്ജിദിൽ നിന്ന് 10 റോഹിംഗ്യൻ മുസ്ലിങ്ങളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇവരിലെ ഹൈദരാബാദ് സ്വദേശികളായ രണ്ടുപേരിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്ന് ഭട്ടിൻഡിയിലെ ഫിർദോസാബാദ് മോസ്‌ക്കിൽ നിന്ന് ജമാത്തിലെ 22 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും അതിലെ 9 പേർക്ക് കൊറോണ വൈറസ് രോഗബാധ സ്ഥീകരിക്കുകയും ചെയ്തു.
ജമ്മുവിലെ വിവിധ ഭാഗങ്ങളിലായി ഏകദേശം 40,000 റോഹിംഗ്യകളാണ് താമസിക്കുന്നത് ഇതിൽ ആകെ 17,000 പേർ മാത്രമാണ് UNHCR ന്റെ കീഴിൽ അഭയാർഥികളായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.ഏപ്രിൽ 18-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അവരവരുടെ അധികാരപരിധികളിൽ വസിക്കുന്ന റോഹിംഗ്യൻ മുസ്ലീമുകളെ കോവിഡ്-19 പരിശോധനക്ക് വിധേയമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.ഇവരിൽ ഭൂരിഭാഗം പേരും തബ്ലീഗ് ജമാത്ത് സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട് എന്ന കണ്ടെത്തലിനെ തുടർന്നാണ് കേന്ദ്രസർക്കാരിന്റെ ഈ നടപടി.
Discussion about this post