പനജി: അവശേഷിച്ച ഏഴ് കൊവിഡ് ബാധിതരിൽ അവസാന ആളും രോഗം ഭേദമായി ആശുപത്രി വിട്ടതോടെ സമ്പൂർണ്ണ കൊവിഡ് മുക്തി നേടുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി ഗോവ.
രോഗബാധിതരായിരുന്ന ഏഴ് പേരുടെയും തുടർ പരിശോധനകളും പൂർത്തിയായതോടെയാണ് ഇവരുടെ രോഗമുക്തി സ്ഥിരീകരിക്കപ്പെട്ടത്. രോഗമുക്തരായെങ്കിലും തുടർവ്യാപന സാദ്ധ്യത പൂർണ്ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി ഇവർ ക്വാറന്റീനിൽ തന്നെ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് കൊവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ തന്നെ ഗോവ സർക്കാർ രോഗബാധിതർക്ക് വേണ്ടി പ്രത്യേക ആശുപത്രി സജ്ജീകരിച്ചിരുന്നു. ഗോവ മെഡിക്കൽ കോളേജിൽ പ്രത്യേക ലാബും സജ്ജികരിച്ചിരുന്നു.
രോഗബാധയുടെ നാളുകളിൽ സംസ്ഥാന സർക്കാരിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി ഒപ്പം നിന്ന കേന്ദ്ര സർക്കാരിനും ആരോഗ്യ പ്രവർത്തകർക്കും പൊലീസിനും നന്ദി അറിയിക്കുന്നതായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.
അതേസമയം ലോക്ക് ഡൗൺ നിർദ്ദേശം സംസ്ഥാനത്ത് തുടർന്നും പാലിക്കപ്പെടുമെന്നും ഗോവയെ സമ്പൂർണ്ണ കൊവിഡ് മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കേണ്ടത് കേന്ദ്രസർക്കാരാണെന്നും മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കി. ആരോഗ്യ മേഖലയിലും രോഗ പ്രതിരോധ മേഖലയിലും സംസ്ഥാനം കൈവരിച്ച ഈ നേട്ടത്തിൽ അഭിമാനമുണ്ടെന്ന് ഗോവ ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണെയും പറഞ്ഞു.
Zero indeed has great value! Immensely happy to announce that all the COVID-19 positive cases in the state are now NEGATIVE. Very grateful to our Doctors & frontline workers who worked tirelessly & risked their lives to save others. #GoaFightsCovid19 #COVIDfree pic.twitter.com/ZiUlAmDh25
— VishwajitRane (मोदी का परिवार) (@visrane) April 19, 2020
Discussion about this post