ഡൽഹി :ഇന്ത്യ മുസ്ലീങ്ങൾക്ക് ഏറ്റവും സുരക്ഷിതമായ ഇടമാണെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുക്താർ അബ്ബാസ് നഖ്വി. ഇന്ത്യ മുസ്ലീം സമുദായത്തിന് ഏറ്റവും സുരക്ഷിതമായ ഇടമാണെന്നും അവരെ സംബന്ധിച്ചിടത്തോളം ഇന്ത്യ സ്വർഗ്ഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.രാജ്യത്ത് ഇസ്ലാമാഫോബിയ നിലനിൽക്കുന്നതായുള്ള ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷന്റെ പ്രസ്താവനക്ക് മറുപടി നൽകുകയായിരുന്നു നഖ്‌വി.
മുസ്ലീങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ഇസ്ലാമാഫോബിയ പോലുള്ള സംഭവങ്ങൾ ഇനി ആവർത്തിക്കരുതെന്നുമായിരുന്നു ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപറേഷന്റെ പ്രസ്താവന. മുസ്ലീം സമുദായത്തിന്റെ മത,സാമൂഹിക, സാമ്പത്തിക അവകാശങ്ങൾ ഒരു തരത്തിലും ഹനിക്കില്ലെന്നും അവയെല്ലാം സുരക്ഷിതമാണെന്നും ഈ പ്രസ്താവനക്ക് മറുപടിയായി മന്ത്രി പറഞ്ഞു.റംസാൻ വ്രതം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ, ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിക്കാൻ വിശ്വാസികളോട് ആവശ്യപ്പെടുന്നതിനിടയിലായിരുന്നു അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്.
Discussion about this post