ലക്നൗ :അടുത്ത 6 മാസത്തിനുള്ളിൽ 15 ലക്ഷം പേർക്കുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തൊഴിലവസരങ്ങൾക്കായി ഉത്സാഹിച്ചു പ്രവർത്തിക്കാൻ യോഗി ആദിത്യനാഥ് എല്ലാ തൊഴിൽമേഖലകളുടെയും നിയുക്ത മേധാവികളോട് ആവശ്യപ്പെട്ടു.ഈ ആഴ്ചക്കുള്ളിൽ തന്നെ ഇതിനെ സംബന്ധിച്ച് കരട് പദ്ധതി അവതരിപ്പിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.ഇതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ദ്രുതഗതിയിലാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.
ചെറുകിട സംരംഭങ്ങൾ, കുടിൽവ്യവസായങ്ങൾ, ഉത്തർപ്രദേശിലെ വ്യവസായ പദ്ധതിയായ ഒരു ജില്ല, ഉൽപ്പന്നം,ദീൻദയാൽ ഉപാധ്യായ് സ്വരോസ്‌ക്കർ യോജന, സ്കിൽ ഡെവലപ്പ്മെന്റ് മിഷൻ, ഖാദി വില്ലേജ് വ്യവസായം എന്നിവ വഴി ആവശ്യമുള്ളത്ര തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.ഇവയുടെയെല്ലാം മേധാവികളോട് സാഹചര്യം വിശദമായി പഠിച്ചതിനു ശേഷം തൊഴിൽ സാധ്യതകളുടെ റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.ലോക്ക്ഡൗണിന് ശേഷം കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കി സമ്പദ്ഘടനയെ ശക്തമാക്കുകയാണ് ഇതിന് പുറകിലുള്ള ലക്ഷ്യമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.മുഖ്യമന്ത്രിയുടെ അപ്രന്റീസ്‌ഷിപ് ഇൻസെന്റീവ് സ്കീമിന്റെ കീഴിൽ യുവതി-യുവാക്കൾക്ക് മാസം 2,500 രൂപ പരിശീലന ബത്തയോടെ വ്യാവസായിക മേഖലകളിൽ പരിശീലനം നൽകുന്നതിനുള്ള പദ്ധതിയും ആസൂത്രം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.
Discussion about this post