ലണ്ടൻ: ഉത്തര കൊറിയൻ ഏകാധിപതി കിംഗ് ജോൻ ഉൻ ശനിയാഴ്ച രാത്രി മരിച്ചുവെന്ന് ഹോങ്കോംഗ് മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ചൈനയിൽ നിന്ന് കിട്ടിയ രഹസ്യ വിവരം അനുസരിച്ചാണ് റിപ്പോർട്ടെന്ന് യു കെ മാദ്ധ്യമം ഡെയ്ലി എക്സ്പ്രസ്സ് വ്യക്തമാക്കി. എന്നാൽ കിം മരിച്ചില്ലെന്നും ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് ബോധം വീണ്ടെടുക്കാത്ത കിം അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നും ജപ്പാൻ മാദ്ധ്യമങ്ങൾ വ്യക്തമാക്കുന്നു.
ചൈനീസ് സര്‍ക്കാര്‍ അയച്ച മെഡിക്കല്‍ സംഘം കിമ്മിന്റെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ കഴിഞ്ഞ ദിവസം ഉത്തര കൊറിയയിൽ എത്തിയിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ വിദേശകാര്യ ചുമതലയുള്ള മുതിര്‍ന്ന നേതാവിന്റെ നേതൃത്വത്തിലാണ് വിദഗ്ധ സംഘം ഉത്തര കൊറിയയിലെത്തിയത്.
ഏപ്രിൽ 11നായിരുന്നു കിം ജോംഗ് ഉൻ അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്.
അതേസമയം കിം ജോംഗ് ഉന്നിന്റെ രോഗാവസ്ഥയുമായി ബന്ധപ്പെട്ടോ മരണവുമായി ബന്ധപ്പെട്ടോ ഉള്ള വാർത്തകളോട് ഉത്തര കൊറിയ ഇതു വരെ ഔദ്യോഗികമായി പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. എന്നാൽ ചൈനീസ് വിദേശകാര്യ മന്ത്രിയുടെ ബന്ധുവായ മാദ്ധ്യമ പ്രവർത്തകൻ ഷിജിയാൻ ഷിംഗ്സൂ, കിം ജോംഗ് ഉൻ മരിച്ചുവെന്ന വാർത്ത ഹോങ്കോംഗ് സാറ്റലൈറ്റ് ടെലിവിഷൻ എച്ച് കെ എസ് ടി വി വഴി പുറത്തു വിട്ടു കഴിഞ്ഞു.
Discussion about this post