തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ തമ്മിലടിപ്പിക്കുന്ന ശകുനിയാണ് കടകംപള്ളി സുരേന്ദ്രനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളമെന്നാല്‍ പിണറായി വിജയനാണെന്ന ധാരണയാണ് കടംകംപള്ളിക്കെന്നും അദ്ദേഹം വ്യക്തമാക്കി.
തെറ്റുകള്‍ ചൂണ്ടിക്കാട്ടുക എന്നത് പ്രതിപക്ഷത്തിന്റെയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെയും കടമയാണ്. തെറ്റ് ചൂണ്ടിക്കാട്ടുന്നവരെ അധിക്ഷേപിക്കാനാണ് കടംകംപള്ളി ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. പിണറായിക്കെതിരെ മിണ്ടാന്‍ പാടില്ലെന്ന നിലപാടാണ് കടകംപള്ളിക്കും കൂട്ടർക്കും. ഇത് അംഗീകരിക്കാനാവില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
എല്ലാ ദിവസവും ഗള്‍ഫ്,ഗള്‍ഫ്,ഗള്‍ഫ് എന്ന് പറയുന്ന പരിപാടി ഇനി നടക്കില്ല. കോട്ടയത്തെയും കാസര്‍കോട്ടെയും പുതിയ വാര്‍ത്തകള്‍ ആശങ്കയുണ്ടാക്കുന്നതാണ്. വൈറസിന്റെ ഉറവിടം എവിടെനിന്നാണെന്ന് കണ്ടെത്താന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കെ സുരേന്ദ്രൻ ആരോപിച്ചു.
നേരത്തെ സംസ്ഥാന സർക്കാരിന്റെ അമിത ആത്മവിശ്വാസമാണ് കേരളത്തിലെ ചില ജില്ലകൾ ഗ്രീൻ സോണിൽ നിന്നും ഒറ്റയടിക്ക് റെഡ് സോണിലേക്ക് പോകാൻ കാരണമായതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു മറുപടിയായി കടകമ്പള്ളി കേന്ദ്രമന്ത്രിക്കെതിരായി രാഷ്ട്രീയ പരാമർശങ്ങൾ നടത്തിയിരുന്നു.
Discussion about this post