ഡൽഹി: ലോകത്തിലെ കൊവിഡ് മരണനിരക്ക് ഏറ്റവും കുറവ് ഇന്ത്യയിലെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഡോക്ടർ ഹർഷവർധൻ. ഇന്ത്യയിലെ മരണനിരക്ക് 3.32 ശതമാനം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിൽ പതിനായിരക്കണക്കിന് രോഗികൾ ആശുപത്രി വിട്ടു. ഇപ്പോഴും ചികിത്സയിൽ തുടരുന്ന മിക്കവരുടെയും നില ആശ്വാസകരമാണ്. കഴിഞ്ഞ 14 ദിവസമായി ഡബ്ലിംഗ് നിരക്ക് 10.5 ദിവസമായിരുന്നു. എന്നാൽ ഇന്ന് അത് 12 ദിവസമാണെന്നും അദ്ദേഹം പറഞ്ഞു.
രോഗബാധയുമായി ബന്ധപ്പെട്ട് രാജ്യത്ത് പത്ത് ലക്ഷത്തിൽ പരം പരിശോധനകൾ നടന്നു കഴിഞ്ഞുവെന്നും ഇതും റെക്കോർഡാണെന്നും ഐ സി എം ആർ അറിയിച്ചു. രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കാൻ സർക്കാർ മേഖലയിൽ 310 ലാബുകളും സ്വകാര്യ മേഖലയിൽ 111 ലാബുകളും നിലവിൽ പ്രവർത്തിക്കുന്നുണ്ട്.
Discussion about this post