ഡൽഹി: കൈലാസ മാനസസരോവർ തീർത്ഥാടകർക്കും സൈനികർക്കും ആശ്വാസം പകർന്ന് ധാർചുല- ലിപുലേഖ് ലിങ്ക് റോഡ് ഉദ്ഘാടനം ചെയ്ത് കേന്ദ്രസർക്കാർ. തീർത്ഥാടകരുടെയും സേനയുടെയും ചിരകാലമായുള്ള ആഗ്രഹമായ ലിങ്ക് റോഡ് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗാണ് വീഡിയോ കോൺഫറൻസിംഗ് വഴി ഉദ്ഘാടനം ചെയ്തത്. സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെയുടെയും സാന്നിദ്ധ്യത്തിലായിരുന്നു ഉദ്ഘാടനം.
റോഡ് ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് രാജ്നാഥ് സിംഗ് അറിയിച്ചു. പിത്തോഗഢ് മുതൽ ഗുഞ്ചി വരെയുള്ള യാത്രാ സംഘത്തിന്റെ വാഹനവ്യൂഹം അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു.
കൈലാസ മാനസസരോവർ പാതയെയും ചൈന അതിർത്തിക്ക് സമീപത്തെ ലിപുലേഖിനെയും ബന്ധിപ്പിക്കുന്ന ലിങ്ക് റോഡ് അതിർത്തി ഗ്രാമങ്ങളിലുള്ളവർക്കും സൈനികർക്കും ഒരേ പോലെ പ്രയോജനകരമാണ്. കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൈലാസ മാനസസരോവർ പാതയെയും 17,060 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലിപുലേഖ് ചുരത്തെയും ബന്ധിപ്പിക്കുന്ന പാത നിർമ്മാണം പൂർത്തിയാക്കിയതിന് ബോർഡർ റോഡ്സ് ഓർഗനൈസേഷനെ അഭിനനിക്കുന്നതായും കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി.
Delighted to inaugurate the Link Road to Mansarovar Yatra today. The BRO achieved road connectivity from Dharchula to Lipulekh (China Border) known as Kailash-Mansarovar Yatra Route. Also flagged off a convoy of vehicles from Pithoragarh to Gunji through video conferencing. pic.twitter.com/S8yNeansJW
— Rajnath Singh (मोदी का परिवार) (@rajnathsingh) May 8, 2020
Discussion about this post