പ്രവിശ്യയിലുള്ള എല്ലാവർക്കും സൗഖ്യം ഉറപ്പാക്കാൻ വേണ്ടിയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാഗർ പദ്ധതിയുടെ ഭാഗമായി മാലിദ്വീപിന് ഇന്ത്യയുടെ സഹായം.
580 ടൺ അവശ്യ ഭക്ഷ്യവസ്തുക്കളുമായി ഇന്ത്യയുടെ ഐഎൻഎസ് കേസരി എന്ന കപ്പൽ മാലിദ്വീപിൽ എത്തിച്ചേർന്നു.കോവിഡ്-19 ലോകവ്യാപകമായി സർവ്വനാശം വിതയ്ക്കുന്ന സമയത്ത് സമീപവാസികളായ മറ്റു രാഷ്ട്രങ്ങൾക്ക് സഹായം നൽകുകയെന്ന നയമാണ് ഇന്ത്യ പിന്തുടരുന്നത്.നിരവധി ഇന്ത്യക്കാർ ജോലിചെയ്യുന്ന മാലിദ്വീപുമായി ഇന്ത്യക്ക് വളരെയടുത്ത ബന്ധമാണുള്ളത്.ഞായറാഴ്ചയാണ് ഐഎൻഎസ് കേസരി ഇന്ത്യയിൽ നിന്നും പുറപ്പെട്ടത്. മാലിദ്വീപിന് ശേഷം സീഷെൽസ്, മഡഗാസ്കർ,മൗറീഷ്യസ്, കൊമോറോസ് എന്നിവിടങ്ങളിലേക്കും ഇന്ത്യ സഹായം അയയ്ക്കുന്നുണ്ട്.
Discussion about this post