അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി നിരോധിക്കണമെന്നാശ്യപ്പെട്ട് കോൺഗ്രസ് പാർട്ടിയിലെ രണ്ടംഗങ്ങൾ സമർപ്പിച്ച ഹർജിക്ക് വിധി പറയാൻ വിസമ്മതിച്ച് മുംബൈ ഹൈക്കോടതി.
പാൽഘർ ആൾക്കൂട്ടകൊലയെ സംബന്ധിച്ചുള്ള കാര്യങ്ങൾ സംപ്രേഷണം ചെയ്യുമ്പോൾ അതിൽ റിപ്പബ്ലിക് ടിവി വർഗീയത കലർത്തുന്നുണ്ടെന്നായിരുന്നു ഹർജിക്കാരുടെ വാദം.എന്നാൽ ഇക്കാര്യം ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും ഹർജിക്കാർക്ക് ആവശ്യമെങ്കിൽ ഇടക്കാല ആശ്വാസത്തിനായി സുപ്രീം കോടതിയെ സമീപിക്കാമെന്നും ബോംബെ ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു.
പാൽഘർ ആൾക്കൂട്ടക്കൊലയുടെ സംപ്രേഷണവുമായി ബന്ധപ്പെട്ട് അർണാബ് ഗോസ്വാമിക്കെതിരെ റിപ്പോർട്ട് ചെയ്തിട്ടുള്ള കേസുകൾ നിലവിൽ മുംബൈ പോലീസ് അന്വേഷിച്ചു വരികയാണ്.ഈ സാഹചര്യത്തിൽ സുപ്രീം കോടതി അർണബിന് മൂന്നാഴ്ച്ച അറസ്റ്റിൽ നിന്നുള്ള സംരക്ഷണവും അനുവദിച്ചിട്ടുണ്ട്.ആയതിനാൽ ഹൈക്കോടതിക്ക് ഇപ്പോൾ സമർപ്പിച്ച ഹർജിയിൽ ഒരു വിധി പുറപ്പെടുവിക്കാൻ കഴിയില്ലെന്നാണ് ബോംബെ ഹൈക്കോടതി പറഞ്ഞത്.ജസ്റ്റിസ് പ്രിത്വിരാജ് ചവാനായിരുന്നു ഹർജിയിൽ വാദം കേട്ടത്.ഹർജിക്കാർക്ക് വേണ്ടി അഡ്വാ: രാഹുൽ കാമേർക്കർ കോടതിയിൽ ഹാജരായി.
Discussion about this post