ഡൽഹി: കാര്‍ഷിക മേഖലയുടെ അടിസ്ഥാന സൗകര്യത്തിന് 1 ലക്ഷം കോടി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്. വിളകളുടെ സംഭരണം മെച്ചപ്പെടുത്താനാണ് ഈ തുക. പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജ് വിശദീകരിക്കുകയായിരുന്നു ധനമന്ത്രി.
ഭക്ഷ്യമേഖലയിലെ നാമമാത്ര സംരംഭങ്ങള്‍ക്ക് 10,000 കോടിയും അനുവദിക്കും. കാര്‍ഷിക മേഖലക്കായി ഒരുലക്ഷം കോടി വകയിരുത്തുന്നത് ആഗോള തലത്തില്‍ പ്രവര്‍ത്തിക്കാന്‍ തയാറെടുക്കുന്ന സ്വകാര്യ കമ്പനികള്‍ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും ഉത്തേജനമാകും.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ കര്‍ഷകര്‍ക്കായി സ്വീകരിച്ച നടപടികളും ധനമന്ത്രി വിശദീകരിച്ചു.
പിഎം കിസാന്‍ ഫണ്ട് വഴി 18700 കോടി രൂപ കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ കര്‍ഷകര്‍ക്ക് കൈമാറി. താങ്ങുവില സംഭരണത്തിന് 74300 കോടി ഉറപ്പാക്കി. ക്ഷീര കര്‍ഷകര്‍ക്ക് നല്‍കിയത് 4100 കോടി രൂപ ലഭ്യമാക്കി. 560 ലീറ്റര്‍ പാല് അധികമായി സംഭരിച്ചതായും ധനമന്ത്രി പറഞ്ഞു.
പ്രഖ്യാപനങ്ങള്‍:
ഭക്ഷ്യ സംസ്കരണ മേഖലയില്‍ 10,000 കോടി രൂപയുടെ സഹായം ലഭ്യമാക്കും
ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് 5000 കോടി. രണ്ടുകോടി കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും
മത്സ്യത്തൊഴിലാളികള്‍ക്ക് 20,000 കോടി രൂപ. ഉള്‍നാടന്‍ മത്സ്യബന്ധനത്തിന് പ്രോത്സാഹനം നല്‍കും.
ചെമ്മീന്‍ പാടങ്ങളുടെ രജിസ്ട്രേഷന് കാലാവധി നീട്ടി
9000 കോടി രൂപ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന്
സ്ത്രീകളുടെ സംരംഭങ്ങള്‍ക്കും അസംഘടിത മേഖലക്കും മുന്‍തൂക്കം
പ്രദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോള ബ്രാന്‍ഡിങ് മൂല്യം ഉറപ്പാക്കും
കാര്‍ഷികമേഖലയില്‍ കയറ്റുമതി പ്രോത്സാഹിക്കും. ഇതിനായി സര്‍ക്കാര്‍ സഹായം നല്‍കും
പ്രാദേശിക വൈവിധ്യങ്ങളെ പ്രോത്സാഹിക്കും
രാജ്യത്ത് 85 ശതമാനം ചെറുകിട കര്‍ഷകരുണ്ട്. പ്രതിസന്ധിക്കിടയിലും ഇന്ത്യ കാര്‍ഷിക മേഖലയില്‍ വിജയം കൈവരിച്ചു
ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ക്ഷീര, ചണം എന്നിവയുടെ പ്രധാന ഉല്‍പ്പാദകര്‍ ഇന്ത്യയാണ്.
മൃഗസംരക്ഷണത്തിനും പ്രധാന്യം നല്‍കും
ലോക്ഡൗണിനിടെ 74,300 കോടി രൂപ കാര്‍ഷികമേഖലയില്‍ ചെലവാക്കി. അടച്ചുപൂട്ടല്‍ കാലയളവില്‍ രണ്ടുകോടി കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിച്ചു
പി.എം കിസാന്‍ സമ്മാന്‍ പദ്ധതി വഴി 18,700 കോടി കര്‍ഷകരുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു
Discussion about this post