കൊച്ചി: ഗോവയില്‍ കാസർഗോഡ് സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍ രംഗത്ത്. തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥിനി അഞ്ജന ഹരീഷിന്റെ മരണത്തില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.
”പാരമ്പര്യ വിശ്വാസങ്ങളും പൈതൃകവും കുടുംബമൂല്യങ്ങളും ഒക്കെ തകർത്തെറിയപ്പെടുന്ന മനസ്സിന് സംഭവിക്കുന്ന താളപ്പിഴകളുടെ ഇരകളാണ് ഈ കുട്ടിയടക്കം തീവ്ര ഇടതുപക്ഷ വലയിൽ കുരുക്കപ്പെടുന്ന പലരും. കുടുംബങ്ങൾ കുട്ടികളുടെ വളർച്ചയിൽ ഇത്തരം പിള്ളേരെ പിടുത്തക്കാരെ സൂക്ഷിച്ചേ മതിയാകു”വെന്ന് ശശികല ടീച്ചർ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
”റഹ്നാ ഫാത്തിമ ..ബിന്ദു അമ്മിണി ….. തുടങ്ങിയ ആർത്തവക്കാരുടെ ചിന്തകളും പ്രവർത്തികളും പരിശോധിക്കുക. എവിടെയോ എന്തോ തകരാറ് മണക്കുന്നില്ലേ ? രാഷ്ട്രീയത്തിന്റെ പേരിൽ അതിനെ അംഗീകരിക്കുന്നവരും സ്വന്തം മകളോ പെങ്ങളോ ആ വഴിക്ക് നീങ്ങുന്നതിനെ ഇഷ്ടപ്പെടുമോ?” ശശികല ടീച്ചർ ചോദിക്കുന്നു.
കാഞ്ഞങ്ങാട് ഞാണിക്കടവ് സ്വദേശിനി അഞ്ജന കെ. ഹരീഷിനെ(21) യാണ് ഗോവയിലെ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. തീവ്ര സ്വഭാവമുള്ള കേരളത്തിലെ മൂന്ന് സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള യുവതിയുടെ മരണവും സംശയകരമായ സാഹചര്യത്തിലാണ്. റിസോര്‍ട്ടിലെ പൂന്തോട്ടത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
അസ്വാഭാവിക മരണത്തിന് ഗോവ പൊലീസ് എഫ്.ഐ.ആര് ഇട്ടിരുന്നു. മലയാളി സ്വദേശിയ്ക്ക് തീവ്രസ്വഭാവമുള്ള സംഘടനകളുമായി ബന്ധമുള്ളതായി സൂചന. യുവതിയുടെ മരണം സംശയകരമായ സാഹചര്യത്തിലെന്ന് പൊലീസ് പറഞ്ഞു.
കോഴിക്കോട്ടുകാരായ സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയിലെത്തിയ ഇവരെ ക്വാറന്റീനിലാക്കിയിരുന്നു. കുണ്ടറ, കോഴിക്കോട്, വടകര എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘടനകളുമായി യുവതി നേരത്തെ ബന്ധപ്പെട്ടിരുന്നു. വടകരയിലെ സംഘവുമായി തെറ്റിപ്പിരിഞ്ഞാണ് യുവതി ഗോവയില്‍ എത്തിയത്.
വിദ്യാര്‍ത്ഥിനിയായിരുന്ന അഞ്ജന കെ. ഹരീഷിനെ കാണാനില്ലെന്ന് കാട്ടി ഫെബ്രുവരിയില്‍ മാതാവ് മിനി ഹോസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്ന് ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ യുവതി കൂട്ടുകാരുടെ കൂടെ
സ്വന്തം ഇഷ്ടപ്രകാരം പോകുകയായിരുന്നു. പ്രമുഖ സാമൂഹ്യപ്രവര്‍ത്തകയുടെ മകളോടൊപ്പമായിരുന്നു അഞ്ജന അന്ന് കോടതിയില്‍ നിന്ന് ഇറങ്ങിയത്. പിന്നീട് യുവതി ഈ സൗഹൃദം വിട്ട് മറ്റ് ചില സുഹൃത്തുക്കള്‍ക്കൊപ്പം കൂടിയെന്നാണ് ഇന്റലിജന്‍സ് നല്കുന്ന വിവരം. വ്യാഴാഴ്ച രാവിലെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി ഗോവ പൊലീസ് ഹൊസ്ദുര്‍ഗ് പൊലീസിനെ അറിയിച്ചത്.
ശശികല ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പാരമ്പര്യ വിശ്വാസങ്ങളും പൈതൃകവും കുടുംബമൂല്യങ്ങളും ഒക്കെ തകർത്തെറിയപ്പെടുന്ന മനസ്സിന് സംഭവിക്കുന്ന താളപ്പിഴകളുടെ ഇരകളാണ് ഈ കുട്ടിയടക്കം തീവ്ര ഇടതുപക്ഷ വലയിൽ കുരുക്കപ്പെടുന്ന പലരും . കുടുംബങ്ങൾ കുട്ടികളുടെ വളർച്ചയിൽ ഇത്തരം പിള്ളേരെ പിടുത്തക്കാരെ സൂക്ഷിച്ചേ മതിയാകു.
റഹ്നാ ഫാത്തിമ ..ബിന്ദു അമ്മിണി ….. തുടങ്ങിയ ആർത്തവക്കാരുടെ ചിന്തകളും പ്രവർത്തികളും പരിശോധിക്കുക. എവിടെയോ എന്തോ തകരാറ് മണക്കുന്നില്ലേ ? രാഷ്ട്രീയത്തിന്റെ പേരിൽ അതിനെ അംഗീകരിക്കുന്നവരും സ്വന്തം മകളോ പെങ്ങളോ ആ വഴിക്ക് നീങ്ങുന്നതിനെ ഇഷ്ടപ്പെടുമോ?
പണ്ട് പട്ടാമ്പി കോളേജിൽ ഒരു ടീച്ചറുടെ ഉപഗ്രഹമായി കുറച്ചുപേർ കഴുത്തിൽ ചരടും കെട്ടി നടന്നിരുന്നു. കുടുംബക്കാരുടെ പുണ്യം കൊണ്ട് ഭ്രാന്ത് മൂക്കുന്നതിനുമുൻപേ പിള്ളേര് ആ ബാധയിൽ നിന്നും രക്ഷപ്പെട്ടു എന്നു പറയാം.
കുട്ടികളെ തട്ടിക്കൊണ്ടു പോയി കണ്ണു ചൂഴ്ന്നെടുക്കും വികലാംഗരാക്കും എന്നിട്ട് ഭിക്ഷ തെണ്ടിക്കും എന്നൊക്കെ നമുക്ക് പേടിയുണ്ട്. ഒട്ടും കുറയാതെ തീവ്ര ഇടതുപക്ഷ -ജിഹാദി പക്ഷ മസ്തിഷ്ക പ്രക്ഷാളനത്തെ ഭയക്കണം.
രാഷ്ട്രീയം ഏതുമാകാം. അവർ മിടുക്കികളായി – മിടുക്കന്മാരായി സംഘടനാ പ്രവർത്തനം നടത്തട്ടെ . പക്ഷെ ഈ രണ്ടു വിഭാഗങ്ങളുടെ വലയിൽ വീഴാതെ കാക്കണം. അലൻ ഒക്കെ നമുക്ക് മുന്നിൽ മറ്റൊരു ഉദാഹരണമാണ്. സിറിയയിലും മറ്റും ആടിനെ മേക്കാൻ വിദ്യാസമ്പന്നരായ നമ്മുടെ മക്കൾ തയ്യാറായെങ്കിൽ ജിഹാദി മസ്തിഷ്ക പ്രക്ഷാളനത്തിന്റെ ശക്തി തിരിച്ചറിയുക.. ശ്രദ്ധ തന്നെയാണ് പരിഹാരം. കൂട്ടുകെട്ടുകൾ, അവർ വായനക്കായി തിരഞ്ഞെടുക്കുന്ന പുസ്തകം സ്വാധീനിക്കുന്ന അധ്യാപകർ ഇവരെയൊക്കെ ശ്രദ്ധിച്ചേ മതിയാകു കാൻസറിന്റെ വിവിധ stage പോലാണ് ഇതും . ആദ്യ സ്റ്റേജിൽ കുഴപ്പമുള്ള ഭാഗം മുറിച്ചു കളഞ്ഞാൽ മതിയാകും. അടുത്ത stageൽ കീമോ പോലുള്ള കടുത്ത നീക്കങ്ങൾ വേണ്ടി വരും. അവസാനഘട്ടങ്ങളിൽ എന്തു ചെയ്തിട്ടും കാര്യമുണ്ടാകില്ല. ആദ്യഘട്ടത്തിൽ കുഴപ്പമുണ്ടാക്കുന്നവരിൽ നിന്ന് അകറ്റി നിർത്തിയാൽ കുറെയൊക്കെ ഫലമുണ്ടാകും. പിന്നീടാണെങ്കിൽ കൗൺസിലിംഗ് അടക്കം വേണ്ടി വരും.
വോട്ടുരാഷ്ടീയത്തിൽ തടഞ്ഞ് ഇത് ശ്രദ്ധിക്കാതിരിക്കരുത്. ഇന്ന് കുടുംബദിനം കൂടിയാണ്. ആർത്തവകവാടം ഉദ്ഘാടനം ചെയ്യാൻ Date കൊടുക്കുകയും സ്വന്തം ഫോട്ടോ പ്രചരണത്തിന് കൊടുക്കുകയുമൊക്കെ ചെയ്ത മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സ്വന്തം മകൾ വീണാ വിജയനെ ഇതിലൊന്നും പെടാതെ വളർത്തിയില്ലേ ? നല്ല ഒരു പിതാവാണ് അദ്ദേഹം കമലച്ചേച്ചിക്കും അഭിമാനിക്കാം.. നേതാക്കളെല്ലാം ഇതിനെ ശ്രദ്ധിക്കുന്നുണ്ട്. ഒന്നുമറിയാതെ പുരോഗമനത്തിന്റെ പേരിൽ അന്ധമായി മക്കളെ കയറൂരി വിടുന്ന കുറെ വിഡ്ഢികളുണ്ട്. അവർക്കാണ് മക്കൾ നഷ്ടപ്പെടുന്നത്. പത്തും പലതുമില്ല. ഒന്നോ അരയേ ഉള്ളു . അവർ നശിക്കരുതെന്ന് ആഗ്രഹമുണ്ടെങ്കിൽ ?
നല്ല കുടുംബ ബന്ധങ്ങൾ കരുപ്പിടിപ്പിക്കാം. മൂല്യബോധം വളർത്താം
പൈതൃകത്തിലും പാരമ്പര്യത്തിലും അഭിമാനമുണ്ടാക്കാം.
ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും വിശ്വസിപ്പിക്കാം
അല്ലെങ്കിൽ .?
നക്സലുകളുടേയും ജിഹാദികളുടേയും ഗുഹയിലേക്ക് അവരെ എറിഞ്ഞു കൊടുക്കാം
തീരുമാനം നിങ്ങളുടേതാണ്
അല്ല
നമ്മുടേതാണ്
https://www.facebook.com/sasikala.kp.7/posts/2664168340573820
Discussion about this post