ഡൽഹി: നാലാം ഘട്ട ലോക്ഡൗൺ സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ മാർഗനിർദ്ദേശങ്ങൾ പുറത്ത്. പൊതുപരിപാടികൾക്കുള്ള വിലക്ക് തുടരും. വിദ്യഭ്യാസ സ്ഥാപനങ്ങളും, ആരാധനാലയങ്ങളും അടഞ്ഞു തന്നെ കിടക്കും.
65 വയസ്സിന് മുകളിലുള്ളവരും 10 വയസിന് താഴെയുള്ളവരും പുറത്തിറങ്ങരുത്.
ആഭ്യന്തര വിമാന സർവ്വീസുകൾ ഇല്ല. ആരാധനാ കേന്ദ്രങ്ങൾ തുറക്കില്ല. ഹോലട്ടലുകളും തിയേറ്ററുകളും ഷോപ്പിംഗ് മാളുകളും അടഞ്ഞു തന്നെ കിടക്കും. മെട്രോ സർവ്വീസും ആരംഭിക്കില്ല. ബാറുകൾ, ജിംനേഷ്യം, സിമ്മിംഗ് പൂളുകൾ എന്നിവയും തുറക്കില്ല.
രാത്രി 7 മണി മുതൽ രാവിലെ 7 മണിവരെ രാത്രി കർഫ്യൂ തുടരും.
പൊതു സ്ഥലങ്ങളിൽ തുപ്പുന്നത് ശിക്ഷാർഹമാണ്.
സംസ്ഥാനങ്ങൾക്കുള്ളിലെ ബസ് സർവ്വീസുകൾക്ക് അനുവാദം നൽകി. സംസ്ഥാനങ്ങൾക്കിടയിൽ ധാരണപ്രകാരം അന്തർസംസ്ഥാന സർവ്വീസുകൾക്കും അനുമതി നൽകി.
Discussion about this post