സത്യസന്ധതക്കും നിഷ്പക്ഷതയ്ക്കും കനത്ത വില നൽകി കോൺഗ്രസ് എംഎൽഎ. പാർട്ടിയുടെ രാഷ്ട്രീയ നാടകം തുറന്നു കാട്ടിയതിന് കോൺഗ്രസ് എംഎൽഎ അദിതി സിങ്ങിനെ പാർട്ടി സസ്പെൻഡ് ചെയ്തു. കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കാൻ വേണ്ടി കോൺഗ്രസ് 1,000 ബസ്സുകൾ വിട്ടുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.എന്നാൽ,അത് വേണ്ടവിധം പാലിക്കപ്പെടുകയുണ്ടായില്ല.ഇതിനെ ചോദ്യം ചെയ്തതാണ് എംഎൽഎയ്ക്ക് വിനയായത്.
“ഇങ്ങനെ ഒരു അടിയന്തര ഘട്ടത്തിൽ ഇതുപോലെ തരംതാണ രാഷ്ട്രീയം കളിക്കേണ്ട ആവശ്യമെന്താണ്? വിട്ടു കൊടുക്കുമെന്ന് ലിസ്റ്റ് അയച്ച 1,000 ബസ്സുകളിൽ 297 എണ്ണം തകരാറിലാണ്, 98 എണ്ണം ആംബുലൻസുകളും റിക്ഷ പോലുള്ള വണ്ടികളുമാണ്, 68 എണ്ണത്തിന് യാതൊരുവിധ രേഖകളും ഇല്ല. എന്തൊരു ക്രൂരമായ തമാശയാണ് ഇത്? ” എന്നിങ്ങനെ സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിച്ച അദിതി സിംഗ്, യോഗി ആദിത്യനാഥ് ഒറ്റ രാത്രികൊണ്ട് രാജസ്ഥാനിൽ നിന്നും തൊഴിലാളികളെ തിരിച്ചെത്തിച്ചു സംഭവത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി പോലും യോഗിസർക്കാരിനെ പ്രശംസിച്ചതും നിഷ്പക്ഷമായി ചൂണ്ടിക്കാട്ടി. കുറിക്കുകൊള്ളുന്ന എംഎൽഎയുടെ ഈ വാക്കുകൾ പാർട്ടി നേതൃത്വത്തെ ചൊടിപ്പിച്ചതിന്റെ ഫലമായാണ് കോൺഗ്രസ് എംഎൽഎയെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തത്.
Discussion about this post