ലോക്ഡൗൺ ഇളവുകൾ അനുസരിച്ച് സർവീസ് ആരംഭിച്ച കെഎസ്ആർടിസിക്ക് ആദ്യദിനത്തിൽ വരുമാനം 35 ലക്ഷം രൂപ.എന്നാൽ,60 ലക്ഷം രൂപയാണ് ആദ്യദിനത്തിൽ തന്നെ ഗതാഗതവകുപ്പിന് നഷ്ടം സംഭവിച്ചത്.
കെഎസ്ആർടിസിക്ക് പ്രതിദിനം 40 ലക്ഷം രൂപയുടെ നഷ്ടം സംഭവിക്കും എന്നാണ് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ വെളിപ്പെടുത്തിയിരുന്നത്.എന്നാൽ, കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് 60 ലക്ഷം രൂപയാണ് സർക്കാരിന് നഷ്ടം സംഭവിച്ചിരിക്കുന്നത്.ഒരു കിലോമീറ്ററിന് 16 രൂപ 64 പൈസയാണ് കളക്ഷൻ ലഭിച്ചത്, എന്നാൽ ചിലവായത് 25 രൂപ 68 പൈസയാണ്.ഉൾപ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം ആളൊഴിഞ്ഞ നിരവധി വണ്ടികൾ സർവീസ് നടത്തിയിരുന്നു. ആദ്യ ദിനമായ ഇന്നലെ 1,319 ബസ്സുകൾ സർവീസ് നടത്തിയത് 2,12,310 കിലോമീറ്ററാണ്.തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ സർവീസ് നടത്തിയത്.
Discussion about this post