സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വലിയ ചർച്ചയാകുന്നത് ഒരു അധ്യാപകൻ്റെ സങ്കടവും രോഷവുംനിറഞ്ഞ കുറിപ്പാണ്. കഴിഞ്ഞ പതിനഞ്ചു വർഷമായി അധ്യാപകനായി ജോലി ചെയ്യുന്ന വ്യക്തി, തൻ്റെനിയമന അംഗീകാരത്തിനും അർഹതപ്പെട്ട ശമ്പളത്തിനും വേണ്ടി നടത്തുന്ന നിരന്തര പോരാട്ടങ്ങളുംഅതിൽ നേരിടേണ്ടി വന്ന രാഷ്ട്രീയ വിവേചനങ്ങളുമാണ് കുറിപ്പിലൂടെ തുറന്നുകാട്ടുന്നത്. സ്വന്തംരാഷ്ട്രീയ ആദർശങ്ങളുടെ പേരിൽ ഒരു സാധാരണക്കാരനായ അധ്യാപകനോട് ഭരണകൂടംകാണിക്കുന്ന കടുത്ത അനീതിയുടെ നേർചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായ ഈകുറിപ്പിലുള്ളത്.
അനാവശ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒമ്പത് വർഷത്തോളമാണ് വിദ്യാഭ്യാസ വകുപ്പ് ഇദ്ദേഹത്തിൻ്റെനിയമന അംഗീകാരം തടഞ്ഞുവെച്ചത്. ഒടുവിൽ മുതിർന്ന ബിജെപി നേതാവ് പി. കെകൃഷ്ണദാസിൻ്റെ ഇടപെടലിലൂടെയാണ് നിയമനത്തിന് അംഗീകാരം ലഭിച്ചതെന്ന് അദ്ദേഹംവ്യക്തമാക്കുന്നു. എന്നാൽ ആശ്വാസത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ഒമ്പത് വർഷംകഷ്ടപ്പെട്ട് ജോലി ചെയ്തതിൻ്റെ ശമ്പള കുടിശ്ശിക കൈയ്യിൽ നൽകില്ലെന്നും, അത് പിഎഫ്അക്കൗണ്ടിൽ ലയിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. ഇതിനെതിരെ അധ്യാപകൻഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. എന്നാൽഹൈക്കോടതി വിധി നടപ്പിലാക്കാൻ തയ്യാറാകാതിരുന്ന സർക്കാർ, സുപ്രീം കോടതിയെസമീപിക്കുമെന്ന് കാണിച്ച് വീണ്ടും തുക നൽകുന്നത് നീട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന്അദ്ദേഹം ആരോപിക്കുന്നു.
അങ്ങനെ അഞ്ച് വർഷം പൂർത്തിയാക്കി ശമ്പള കുടിശ്ശിക എടുക്കാൻ ശ്രമിച്ചപ്പോൾ അടുത്തസാങ്കേതിക കുരുക്കുമായി അധികൃതർ രംഗത്തെത്തി. പിഎഫ് അക്കൗണ്ട് തുടങ്ങിയിട്ട് അഞ്ച്വർഷം പൂർത്തിയായില്ല എന്ന പുതിയ ന്യായമാണ് ഇപ്പോൾ ഉന്നയിക്കുന്നത്. നിയമന ഉത്തരവ് വന്ന്അഞ്ച് വർഷം പൂർത്തിയാകണം എന്ന് മാത്രമേ നിലവിലെ ഉത്തരവിൽ (07/27) പറയുന്നുള്ളൂവെന്നും പിഎഫ് അക്കൗണ്ടിൻ്റെ കാര്യം അതിൽ എങ്ങും പരാമർശിച്ചിട്ടില്ലെന്നുംഅധ്യാപകൻ ചൂണ്ടിക്കാട്ടുന്നു. വർഷങ്ങളോളം ജോലി ചെയ്തതിൻ്റെ ശമ്പളത്തിന് വേണ്ടിഓഫീസുകൾ കയറിയിറങ്ങി യാചിക്കേണ്ട ഗതികേടിലാണ് താനെന്നും അദ്ദേഹം പറയുന്നു. തൻ്റെദുരിതം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിക്കാൻ നിരവധി തവണ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല. പാവപ്പെട്ടവർക്ക് എപ്പോൾ വേണമെങ്കിലും മുഖ്യമന്ത്രിയെ കാണാമെന്ന വാദം വെറും പിആർ ഗിമ്മിക്ക്മാത്രമാണെന്ന് ഇതിലൂടെ മനസ്സിലായെന്നും അദ്ദേഹം വിമർശിക്കുന്നു.
തൻ്റെ രാഷ്ട്രീയമാണ് സർക്കാർ കാണിക്കുന്ന ഈ കടുത്ത അവഗണനയ്ക്കും പ്രതികാരനടപടികൾക്കും കാരണമെന്നും അദ്ദേഹം ഉറപ്പിച്ചു പറയുന്നു. ഇടതുപക്ഷം ഒമ്പത് വർഷം നിയമനംതടഞ്ഞതും, ഹൈക്കോടതി വിധി വന്നിട്ടും സുപ്രീംകോടതി വരെ പോയി ശമ്പളം നിഷേധിക്കാൻശ്രമിച്ചതും ഇതുകൊണ്ട് മാത്രമാണ്. എന്നാൽ ഒരു കാരണവശാലും തൻ്റെ ആദർശങ്ങളോരാഷ്ട്രീയമോ മാറ്റാൻ തയ്യാറല്ലെന്നും, സ്വന്തം ആവശ്യത്തിന് വേണ്ടി ആരുടേയുംകാലുപിടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ‘ജനിച്ച് വീണത് മുതൽ കണ്ടത് കാവിക്കൊടിയാണ്, പിച്ചവച്ചു മുതൽ കൈയ്യിൽ പിടിച്ചതും കാവിക്കൊടിയാണ്, ഇനിയും അത് മാത്രമേ ഉണ്ടാകൂ, കഴുത്തിന് മുകളിൽ തല പോയാലും അതിന് മാറ്റമില്ല’ എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം തൻ്റെകുറിപ്പ് അവസാനിപ്പിക്കുന്നത്. പ്രതികൂല സാഹചര്യങ്ങളിലും തൻ്റെ ആദർശം കൈവിടില്ലെന്ന്വ്യക്തമാക്കുന്ന അധ്യാപകൻ്റെ ഈ വൈകാരികമായ പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയഏറ്റെടുത്ത് കഴിഞ്ഞു.












