ഡൽഹി: ഇന്ത്യൻ സംസ്ഥാനമായ സിക്കിമിനെ വിദേശ രാജ്യമെന്ന് വിശേഷിപ്പിച്ച് ഡൽഹി സർക്കാർ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന പരസ്യത്തിനെതിരെ സിക്കിം സർക്കാർ രംഗത്ത്. 1975 മുതൽ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി തുടരുന്ന സിക്കിമിനെതിരെ നടത്തുന്ന രാജ്യ വിരുദ്ധ പ്രചാരണം എത്രയും വേഗം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിക്കിം സർക്കാർ ഡൽഹി സർക്കാരിന് ഔദ്യോഗികമായി കത്തയച്ചു.
സിവിൽ ഡിഫൻസ് വളന്റിയർമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഡൽഹി സർക്കാർ പുറത്തിറക്കിയിരിക്കുന്ന വിജ്ഞാപനത്തിലാണ് ഗുരുതരമായ രാജ്യവിരുദ്ധത കടന്നു കൂടിയിരിക്കുന്നത്. അപേക്ഷിക്കാനുള്ള യോഗ്യതയിൽ ഇന്ത്യൻ പൗരന്മാർക്ക് പുറമെ ഡൽഹിയിൽ താമസിക്കുന്ന വിദേശികളായ സിക്കിം, ഭൂട്ടാൻ, നേപ്പാൾ പൗരന്മാർക്കും അവസരം എന്ന ഭാഗമാണ് വിവാദമായിരിക്കുന്നത്.
പരാമർശത്തിൽ ശക്തമായ പ്രതിഷേധമറിയിച്ചു കൊണ്ട് സിക്കിം സർക്കാർ ഡൽഹി സർക്കാരിന് അയച്ച കത്തിൽ ഇന്ത്യാ മഹാരാജ്യത്തിലെ പൗരന്മാരായ സിക്കിം ജനതയെ ഡൽഹി സർക്കാർ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടുന്നു. 1975 മെയ് മാസം 16ആം തീയതി ഇന്ത്യയുടെ ഭാഗമായി മാറിയ സിക്കിമിലെ ജനതയുടെ ആത്മാഭിമാനം വ്രണപ്പെടുത്തുന്ന പരസ്യം എത്രയും വേഗം പിൻവലിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
ഡൽഹി സർക്കാരിന്റെ വിജ്ഞാപനം തള്ളിക്കളയുന്നതായും എത്രയും വേഗം ഇത് പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നതായും സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
This advertisement published by the Delhi Government in various print media mentions Sikkim along with countries like Bhutan and Nepal. Sikkim has been a part of India since 1975 and celebrated the State Day just a week ago.
— Prem Singh Tamang (Golay) (@PSTamangGolay) May 23, 2020
Discussion about this post