കോവിഡ് പ്രതിരോധ ലോക്ഡൗണിൽ നൽകിയ ഇളവുകൾ ജനങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന് പരാതി.ഇതേതുടർന്ന്, സംസ്ഥാനത്തെമ്പാടും പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.വിവാഹത്തിലും മരണാനന്തര ചടങ്ങുകളിലും അനുവദനീയമായതിലും കൂടുതൽ ആളുകളെത്തുന്നുണ്ട്.ഇത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകും.സമൂഹ വ്യാപനത്തിന്റെ വക്കിലാണ് നമ്മളെന്നും, സൂക്ഷിച്ചില്ലെങ്കിൽ ഏതുനിമിഷവും സംസ്ഥാനത്ത് അതുണ്ടാവും എന്നും ആരോഗ്യവകുപ്പ് താക്കീതു നൽകിയിട്ടുണ്ട്.
ഓട്ടോറിക്ഷകളിലും മറ്റു വാഹനങ്ങളിലും നിശ്ചിത ആൾക്കാരിൽ കൂടുതൽ സഞ്ചരിക്കുന്നതായി കാണുന്നുണ്ട്.വിലക്ക് ലംഘിക്കുന്ന വാഹനത്തിന്റെ ഉടമയുടെ പേരിൽ കേസെടുക്കുകയും വാഹനത്തിന്റെ പെർമിറ്റ് റദ്ദാക്കുകയും ചെയ്യും. ഡ്രൈവറുടെ ലൈസൻസും സസ്പെൻഡ് ചെയ്യുമെന്ന് വാഹന വകുപ്പ് അറിയിച്ചു. പാസിന്റെ മറവിൽ തമിഴ്നാട്ടിൽ നിന്നും തൊഴിലാളികളെ കേരളത്തിലേക്ക് എത്തിക്കുന്നതായും പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ ഇത് ഗുരുതരമായ വീഴ്ചകൾ സൃഷ്ടിക്കും.കുറുക്കു വഴികളിലൂടെ സംസ്ഥാനത്ത് എത്തുന്നവർക്ക് കനത്ത പിഴ ചുമത്തുകയും 28 ദിവസത്തെ നിർബന്ധിത ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയും ചെയ്യുമെന്നാണ് സർക്കാർ നിലപാട്.
Discussion about this post