ശ്രീനഗർ : തീവ്ര സംഘടനയായ ഹിസ്ബുൾ മുജാഹിദീൻ തലവൻ സയ്യിദ് സലാഹുദ്ദീനെതിരെ നടന്ന വധശ്രമം, കാശ്മീരിലുള്ള തീവ്രവാദികളെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ.മെയ് 25ന് പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ വെച്ചുണ്ടായ വധശ്രമത്തിൽ സലാഹുദ്ദീന് ഗുരുതരമായി പരിക്കേറ്റിരുന്നു.പാകിസ്ഥാന്റെ തന്നെ ചാരസംഘടനയായ ഐഎസ്ഐയാണ് സലാഹുദ്ദീനെ ഇല്ലാതാക്കാനുള്ള ഈ ആക്രമണത്തിന് പിന്നിലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.പണവും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും നൽകി കശ്‍മീർ താഴ്വരയിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഹിസ്ബുൾ മുജാഹിദീന് സംഭവിച്ച ഈ തിരിച്ചടി,ഇന്ത്യയിലുള്ള ഭീകരപ്രവർത്തനങ്ങളെ കാര്യമായി ബാധിക്കും.
ആക്രമണത്തിന് പുറകിലുള്ളവർക്ക് ഹിസ്ബുൾ മുജാഹിദ്ദീൻ തലവനെ കൊലപ്പെടണമെന്ന ഉദ്ദേശം ഇല്ലായിരുന്നെന്നും സലാഹുദ്ദീന് ഒരു മുന്നറിയിപ്പ് നൽകണമെന്നതായിരുന്നു അവരുടെ ലക്ഷ്യമെന്നും അന്വേഷണ ഏജൻസികൾ വ്യക്തമാക്കി.യുണൈറ്റഡ് ജിഹാദ് കൗൺസിലിന്റെ തലവൻ കൂടിയായ സലാഹുദ്ദീന് ഐഎസ്ഐയുടെ മറ്റു തീവ്ര സംഘടനകളുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. അതാണ് സലാഹുദ്ദീനെതിരെയുള്ള ആക്രമണത്തിന് കാരണമെന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Discussion about this post