ന്യൂഡൽഹി : ഉത്തർപ്രദേശിലെ ആഗ്രയിൽ വെള്ളിയാഴ്ചയുണ്ടായ മഴയിലും ഇടിമിന്നലിലും താജ്മഹലിന് കേടുപാടുകൾ സംഭവിച്ചു.താജ്മഹലിന്റെ ടിക്കറ്റ് കവാടത്തിനും മെറ്റൽ ഡിറ്റക്ടറുകൾ ഘടിപ്പിച്ചിരുന്ന പ്രവേശന കവാടത്തിനുമാണ് പ്രധാനമായും കോട്ടം സംഭവിച്ചിട്ടുള്ളത്.താജ്മഹലിന്റെ മാർബിൾ വിരിച്ചിട്ടുള്ള പ്രധാന കെട്ടിടത്തിനും നാശം സംഭവിച്ചിട്ടുണ്ട്.മാത്രമല്ല, തൂണുകൾ അടർന്നു വീണ് താജ്മഹലിന്റെ ചുവരുകൾക്കും വാതിലുകൾക്കും ജനാലകൾക്കും കാര്യമായി കേടുപാടുകൾ സംഭവിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
താജ്മഹലിന്റെ പരിധിയിലുള്ള ഒരുപാട് മരങ്ങൾ വെള്ളിയാഴ്ചയിലെ കാറ്റിലും മഴയിലും കടപുഴകി വീണു.അപകടങ്ങളെ തുടർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാറ്റിലും മഴയിലും പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപ വഹണസഹായം പ്രഖ്യാപിച്ചു..
Discussion about this post