ഡൽഹി: ഖജനാവിൽ പണമില്ലാത്തതിനാൽ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ 5000 കോടി രൂപ കേന്ദ്രത്തോട് ചോദിച്ചെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണില്‍ കനത്ത സാമ്പത്തിക നഷ്ടമാണ് സർക്കാർ നേരിടുന്നതെന്നും അദ്ദേഹം അറിയിച്ചു. 5000 കോടി ആവശ്യപ്പെട്ട് ധനമന്ത്രി നിര്‍മലാ സീതാരാമന് കത്തുനല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.
ശമ്പളം നല്‍കുന്നതിനായി മാത്രം ഡൽഹി സര്‍ക്കാറിന് 3500 കോടി രൂപ വേണം. രണ്ട് മാസത്തെ ശമ്പള വിതരണത്തിനായി 7000 കോടി ആവശ്യമുണ്ട്. 5000 കോടി ഉടന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരടക്കമുള്ളവര്‍ക്ക് ശമ്പളം നല്‍കാൻ സർക്കാരിന്റെ കൈയ്യിൽ പണമില്ലെന്നും ഡൽഹി ഉപമുഖ്യമന്ത്രി വ്യക്തമാക്കി.
കൊവിഡ് ബാധിതരുടെ എണ്ണത്തിൽ രാജ്യത്ത് മൂന്നാമതാണ് ഡൽഹി. ഇവിടെ ഇതുവരെ 18,549 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 416 പേര്‍ മരിക്കുകയും ചെയ്തു.
Discussion about this post