ഇന്ന് ലോകം പുകയില വിരുദ്ധ ദിനം ആചരിക്കുന്നു.പുകയിലയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്താനാണ് എല്ലാവർഷവും മെയ് 31ന് പുകയില വിരുദ്ധ ദിനം ആചരിക്കുന്നത്.പുകയിലയുടെ ഉപയോഗം മൂലമുണ്ടാകുന്ന മരണങ്ങളും രോഗങ്ങളും പരമാവധി തടയുക എന്നതാണ് പ്രധാനമായും ഈ ക്യാമ്പയ്‌നിന്റെ ഉദ്ദേശം.ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ അനുസരിച്ച് പ്രതിവർഷം ഏകദേശം എട്ടു മില്യൺ ആളുകൾ പുകയില ഉപയോഗിക്കുന്നതു മൂലം മരണപ്പെടുന്നുണ്ട്.
പുകയിലയുടെ ഉപയോഗം വായിലും ശ്വാസകോശത്തിലും അർബുദമുണ്ടാക്കുകയും കൂടാതെ ഹൃദ്രോഗത്തിന് വരെ കാരണമാവുകയും ചെയ്യുന്നുണ്ട്.വായിലെ ക്യാൻസർ മൂലം ലോകത്ത് ഒരുപാട് ആളുകളാണ് മരിക്കുന്നത്.മാത്രമല്ല,അമിത ഉപയോഗം ശ്വാസകോശങ്ങളെ ബാധിക്കുകയും ചെയ്യും.പുകയില ഉപയോഗിക്കുന്നവരിൽ പക്ഷാഘാതത്തിനുള്ള സാധ്യതയും ഞരമ്പ് രോഗങ്ങൾക്കുള്ള സാധ്യതയും വളരെ കൂടുതലാണ്.
ഏറ്റവും കൂടുതലാളുകൾ പുകയില ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് രണ്ടാം സ്ഥാനമാണുള്ളത്.1975, ഇൽ ഇന്ത്യൻ സർക്കാർ പുകയില ആക്ട് നടപ്പിലാക്കിയതിനെ തുടർന്നാണ് സിഗരറ്റ് പാക്കറ്റുകളിൽ പുകയില ആരോഗ്യത്തിന് ഹാനികരമാണെന്നുള്ള നിയമപരമായ മുന്നറിയിപ്പ് നൽകിത്തുടങ്ങിയത്.പുകയിലയുടെ ഉപയോഗം കുറയ്ക്കാൻ ഒട്ടനവധി വഴികൾ സർക്കാർ പ്രയോഗിച്ചു നോക്കിയിട്ടും കാര്യമായി മാറ്റങ്ങളൊന്നും ഇന്ത്യയിൽ വരുത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Discussion about this post